'രജനീകാന്തിനെ കിട്ടി പക്ഷേ ചോദിച്ച വെള്ളം കിട്ടിയില്ല'; രജനീകാന്തിനെ പുറത്തുള്ളവനാക്കി കമലഹാസന്‍ 

രജനീകാന്തിന് കര്‍ണാടകയുമായുള്ള ബന്ധത്തില്‍ കുത്തിക്കൊണ്ടാണ് കമലഹാസന്റെ പരാമര്‍ശം
'രജനീകാന്തിനെ കിട്ടി പക്ഷേ ചോദിച്ച വെള്ളം കിട്ടിയില്ല'; രജനീകാന്തിനെ പുറത്തുള്ളവനാക്കി കമലഹാസന്‍ 
Updated on
1 min read

കാവേരി നദിജല തര്‍ക്കവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും പ്രതിഷേധം ശക്തിപ്രാപിക്കുന്നതിനിടയില്‍ സിനിമയിലേയും രാഷ്ട്രീയത്തിലേയും തന്റെ എതിരാളിയായ രജനികാന്തിനെ പുറത്തുനിന്നുള്ളവനാക്കി കമലഹാസന്‍. രണ്ട് സൂപ്പര്‍ താരങ്ങളും അടുത്തിടെയാണ് രാഷ്ട്രീയപ്രവേശിക്കുന്നതായി പ്രഖ്യാപനം നടത്തിയത്. രജനീകാന്തിന് കര്‍ണാടകയുമായുള്ള ബന്ധത്തില്‍ കുത്തിക്കൊണ്ടാണ് കമലഹാസന്റെ പരാമര്‍ശം. 

ട്വിറ്ററിലൂടെയാണ് രജനീകാന്തിനെ പുറത്തുള്ളവനായി രജനീകാന്ത് മുന്ദ്രകുത്തിയത്. ട്വീറ്റ് വൈറലായതോടെ നിരവധി രജനീകാന്ത് ആരാധകരാണ് ഉലകനായകനെതിരേ രംഗത്തെത്തിയിരിക്കുന്നത്. രജനീകാന്ത് പുറത്തുള്ള വ്യക്തിയല്ലെന്നും ഞങ്ങളില്‍ ഒരാളാണെന്നുമാണ് അവര്‍ പറയുന്നത്. 

എന്റെ ഗുരുക്കന്മാരില്‍ ഒരാളായ നാഗേഷ്, രാജകുമാര്‍, സരോജാദേവി രജനീകാന്ത്, അംബരേഷ് ഇവരെല്ലാം എന്റേതായി. എന്നാല്‍ അവശ്യപ്പെട്ട വെള്ളം മാത്രം ലഭിച്ചില്ല എന്നാണ് ട്വീറ്റില്‍ പറയുന്നത്. കാവേരി വാട്ടര്‍ മാനേജ്‌ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com