'രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവളെന്റെ കൂടെ നിന്നു, തിരിച്ചുവന്നത് അവള്‍ക്കു വേണ്ടി'; ഇര്‍ഫാന്‍ ഖാന്‍

'വേണ്ട എല്ലാ പരിചരണവും നല്‍കി എനിക്കൊപ്പം സുതയും നടന്നു. അവള്‍ക്ക് വേണ്ടി ജീവിതത്തിലേക്ക് തിരികെ വരണമെന്ന് ഞാന്‍ ആഗ്രഹിച്ചു'
'രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവളെന്റെ കൂടെ നിന്നു, തിരിച്ചുവന്നത് അവള്‍ക്കു വേണ്ടി'; ഇര്‍ഫാന്‍ ഖാന്‍
Updated on
1 min read

സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഇര്‍ഫാന്‍ ഖാന്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. പിന്നീട് വേദനയുടേയും അതിജീവനത്തിന്റേയും ദിനങ്ങളായിരുന്നു. രോഗത്തോട് പോരാടി ജയിച്ച് തിരിച്ചെത്തിയിരിക്കുകയാണ് താരം. ജീവിതത്തിലേക്ക് തിരിച്ചുവന്നത് ഭാര്യയുടെ പിന്തുണകൊണ്ടു മാത്രമാണ് എന്നാണ് ഇര്‍ഫാന്‍ പറയുന്നത്. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് ഭാര്യ സുതയെക്കുറിച്ച് താരം മനസു തുറന്നത്. 
 
'രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവളെന്റെ കൂടെ നിന്നു. സന്തോഷവും സങ്കടവും മാറിമാറി വന്ന ഒരു റോളര്‍കോസ്റ്റര്‍ യാത്രയായിരുന്നു ചികിത്സാ കാലം. വേണ്ട എല്ലാ പരിചരണവും നല്‍കി എനിക്കൊപ്പം സുതയും നടന്നു. അവള്‍ക്ക് വേണ്ടി ജീവിതത്തിലേക്ക് തിരികെ വരണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ജീവിക്കമെന്നും. ചെറിയ ചെറിയ സന്തോഷങ്ങള്‍ക്കിടയിലും അനിശ്ചിതത്വം നിറഞ്ഞ് നിന്നിരുന്നു. ചിലപ്പോഴൊക്കെ കരയുകയും കുറേ ചിരിക്കുകയും ചെയ്തു. വലിയ ഉത്കണ്ഠയിലൂടെ കടന്നുപോയി. പക്ഷേ അതെല്ലാം അതിജീവിച്ചു' ഇര്‍ഫാന്‍ പറഞ്ഞു. 

2018 മാര്‍ച്ചിലാണ് ഇര്‍ഫാന് ന്യൂറോ എന്‍ഡോെ്രെകന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് താരം ചികിത്സക്കായി ലണ്ടനിലേക്ക് പോയി. പിന്നീട് താരം തിരിച്ചെത്തുന്നത് ഒരുവര്‍ഷത്തിന് ശേഷം ഫെബ്രുവരി 2019 ലാണ്. രോഗത്തെ മറികടന്നതിന് പിന്നാലെ അംഗ്രേസി മീഡിയം എന്ന ചിത്രത്തിലും താരം അഭിനയിച്ചു. മാര്‍ച്ച് 13നാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com