

ചെന്നൈ: താൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾക്ക് റോയല്‍റ്റി നൽകണമെന്ന ഇളയരാജയുടെ വിവാദ ആവശ്യം കോടതി കയറുന്നു. വിവാദത്തില്‍ ഇളയരാജയ്‌ക്കെതിരേ നിര്‍മാതാക്കളാണ് കോടതിയെ സമീപിച്ചത്. നിര്‍മാതാക്കളായ പിടി ശെല്‍വകുമാര്‍, ആര്‍ ചന്ദ്രശേഖര്‍ എന്നിവരാണ് മദ്രാസ് ഹൈക്കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തങ്ങള്‍ മുതല്‍ മുടക്കിയ സിനിമകളിലെ ഗാനങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് നിര്‍മാതാക്കളുടെ വാദം. നിര്‍മാതാക്കളാണ് ഗാനങ്ങളുടെ ആദ്യ അവകാശികളെന്ന് നിർമാതാക്കൾ വ്യക്തമാക്കി.
നേരത്തെ റോയൽറ്റി നൽകണമെന്ന ആവശ്യം ലംഘിച്ചുവെന്നാരോപിച്ച് ചിത്ര, എസ്.പി ബാലസുബ്രഹ്മണ്യം എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്നാണ് വിവാദം കനക്കുന്നത്. വിവാദത്തില്‍ കൂടുതല്‍ വിശദീകരണവുമായി ഇളയരാജ കഴിഞ്ഞ മാസം രംഗത്ത് വന്നിരുന്നു. സൗജന്യമായി നടത്തുന്ന പരിപാടികളില്‍ തന്റെ പാട്ടുകള്‍ പാടുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍, പണം വാങ്ങി നടത്തുന്ന പരിപാടികളാണെങ്കില്‍ അര്‍ഹമായ വിഹിതം നല്‍കണമെന്നുമായിരുന്നു ഇളയരാജ പറഞ്ഞത്.
റോയല്‍റ്റി ശേഖരിക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ഫിലിം മ്യൂസിക് ആര്‍ടിസ്റ്റ് അസോസിയേഷനെയാണ് ഇളയരാജ ചുമതലപ്പെടുത്തിയിരിക്കുന്നത്. 2012 ല്‍ ഭേദഗതി ചെയ്ത പകര്‍പ്പവകാശ നിയമം ചൂണ്ടിക്കാട്ടിയാണ് റോയല്‍റ്റി ആവശ്യപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates