ലൈം​ഗിക പീഡനം; ഹോളിവു‍‍ഡ് നിർമാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയിന് 23 വർഷം തടവ് ശിക്ഷ

ലൈം​ഗിക പീഡനം; ഹോളിവു‍‍ഡ് നിർമാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയിന് 23 വർഷം തടവ് ശിക്ഷ
ലൈം​ഗിക പീഡനം; ഹോളിവു‍‍ഡ് നിർമാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയിന് 23 വർഷം തടവ് ശിക്ഷ
Updated on
1 min read

ന്യൂയോര്‍ക്ക്: ലൈം​ഗിക പീഡന കേസിൽ മിറാമാക്സ് സ്റ്റുഡിയോയുടെ സ്ഥാപകനും ഹോളിവുഡ് സിനിമ നിര്‍മാതാവുമായ ഹാര്‍വി വെയ്ന്‍സ്റ്റെയിന് തടവ് ശിക്ഷ. 23 വര്‍ഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്.

മീ ടൂ ആരോപണങ്ങളില്‍ പ്രധാനമായും ചര്‍ച്ചയായ പേരായിരുന്നു 67കാരനായ വെയ്ന്‍സ്റ്റെയ്‌ന്റേത്. നടിമാരായ ലൂസിയ ഇവാന്‍സ്, സല്‍മ ഹയെക്ക് എന്നിവരടക്കം 12ലധികം സ്ത്രീകളാണ് വെയ്ന്‍സ്റ്റെന്‍ ലൈംഗികമായി ചൂഷണം ചെയ്തെന്നാരോപിച്ച് രംഗത്ത് വന്നത്.

എന്നാല്‍, ഉഭയകക്ഷി സമ്മതമില്ലാതെ താന്‍ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്ന് വെയ്ന്‍സ്റ്റെന്‍ വെളിപ്പെടുത്തിയിരുന്നു. ജസ്റ്റിസ് ജെയിംസ് എ ബര്‍കിന്റെ നേതൃത്വത്തിലാണ് മാന്‍ഹട്ടന്‍ സുപ്രീം കോടതിയില്‍ വിധി പ്രഖ്യാപനം നടന്നത്.

മീ ടൂ മൂവ്മെന്റിനെ തുടര്‍ന്നാണ് വെയ്ന്‍സ്റ്റെനിനെതിരായ ആരോപണം ഉടലെടുത്തത്. മീ ടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വെയ്ന്‍സ്റ്റെന് തടവു ശിക്ഷ ലഭിച്ചതിനെ വിവിധ വനിതാവകാശ സംഘടനകള്‍ സ്വാഗതം ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com