'വിവാഹം കഴിഞ്ഞെന്ന് കരുതി ആരും നിര്‍ബന്ധിക്കേണ്ട, സമയമാവുമ്പോള്‍ നടന്നോളും'; മറുപടിയുമായി ദീപിക

വിവാഹത്തിന് ശേഷം താരം ഷൂട്ടിങ് തിരക്കുകളിലേക്ക് മടങ്ങിയിട്ടും താരം ഗര്‍ഭിണിയാണെന്ന തരത്തിലുള്ള നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്
'വിവാഹം കഴിഞ്ഞെന്ന് കരുതി ആരും നിര്‍ബന്ധിക്കേണ്ട, സമയമാവുമ്പോള്‍ നടന്നോളും'; മറുപടിയുമായി ദീപിക
Updated on
1 min read

നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് ബോളിവുഡ് സൂപ്പര്‍താര ജോഡികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും വിവാഹിതരായത്. അത്ര നാള്‍ ഇരുവരുടേയും വിവാഹത്തെക്കുറിച്ച് അറിയാന്‍ കാത്തിരുന്നവര്‍ക്ക് പിന്നീട് അറിയേണ്ടിയിരുന്നത് വിശേഷമായോ എന്നാണ്. ഇരുവരുടേയും ഓരോ ചിത്രങ്ങളും സൂഷ്മമായി പരിശോധിച്ച് ദീപികയെ ഗര്‍ഭിണിയാക്കാനുള്ള കഠിന ശ്രമത്തിലാണ് ഒരു വിഭാഗം. വിവാഹത്തിന് ശേഷം താരം ഷൂട്ടിങ് തിരക്കുകളിലേക്ക് മടങ്ങിയിട്ടും താരം ഗര്‍ഭിണിയാണെന്ന തരത്തിലുള്ള നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ ഗര്‍ഭ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദീപിക. ഗര്‍ഭിണിയാകാന്‍ ഒരു സ്ത്രീയേയും നിര്‍ബന്ധിക്കരുതെന്നും സമയമാകുമ്പോള്‍ അത് സംഭവിച്ചോളുമെന്നുമാണ് ദീപിക പറയുന്നത്. 

'' സംഭവിക്കേണ്ട സമയത്ത് അത് സംഭവിച്ചോളും. വിവാഹിതയായി എന്ന ഒരൊറ്റക്കാരണം തുറുപ്പുചീട്ടായി എടുത്തിട്ടാണ് ആളുകള്‍ അമ്മയാകുന്നതിനെക്കുറിച്ച് ചോദ്യമെറിയുന്നത്. കുഞ്ഞുങ്ങളുള്ള പല സുഹൃത്തുക്കളും എന്നോടിത് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞെന്നു കരുതി ഒരിയ്ക്കലും സ്ത്രീകളെ ഗര്‍ഭിണികളാകാന്‍ നിര്‍ബന്ധിക്കരുത്. തീര്‍ച്ചയായും ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അത് സംഭവിക്കേണ്ടതാണ്. പക്ഷേ ആ ഒരവസ്ഥയില്‍ക്കൂടി കടന്നു പോകാന്‍ അവരെ നിര്‍ബന്ധിക്കുന്നത് ഒട്ടുംതന്നെ ശരിയല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മാറ്റം എന്നത് പ്രാവര്‍ത്തികമായാല്‍ മാത്രമേ ഇത്തരം ചോദ്യങ്ങള്‍ക്ക് ഒരവസാനമുണ്ടാകൂവെന്ന് ഞാന്‍ വിശ്വസിക്കുന്നു.' ദീപിക പറഞ്ഞു. 

നീണ്ട ആറുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് കഴിഞ്ഞ നവംബറില്‍ ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുന്നതിന് മുന്‍പേ വിശേഷം തിരക്കി ചോദ്യം എത്തിയതാണ് താരത്തെ ചൊടിപ്പിച്ചത്. ഇപ്പോള്‍ മേഘ്‌ന ഗുല്ഡസാര്‍ സംവിധാനം ചെയ്ത ഛാപ്ക് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളായാണ് താരം വേഷമിടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com