മനസും ശരീരവും തണുപ്പിക്കാം; അബൂദാബിയിലെ ഈ നൈറ്റ് ബീച്ചിലേക്ക് വരൂ

രാത്രിയിൽ ബീച്ചിലിറങ്ങി കുളിക്കാനും നല്ല ഭക്ഷണം കഴിക്കാനുമൊക്കെ കോർണിഷിൽ നൈറ്റ് ബീച്ചിലേക്ക് വരാം. വോളിബോൾ, ഫുട്ബോൾ, ബാസ്‌കറ്റ്ബോൾ കളിക്കാവുന്ന തരത്തിലുള്ള വിവിധ കോർട്ടുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
Night Beach
Abu Dhabi Unveils New Night Beach at Corniche to Help Residents Beat the Summer Heat Abu Dhabi municipality
Updated on
1 min read

അബുദാബി: അബൂദാബിയിലെ കോർണിഷിൽ നൈറ്റ് ബീച്ച് പ്രവർത്തനം ആരംഭിച്ചു. ഇതോടെ വേനലിൽ ചൂടിൽ നിന്നും രക്ഷപ്പെടാനും രാത്രയിൽ പുറത്തിറങ്ങി സമയം ചെലവിടാനും അബുദാബിയിലെ താമസക്കാർക്ക് പുതിയ ഒരു അവസരമാണ് ലഭിച്ചിരിക്കുന്നത്. ജനങ്ങൾക്ക് വിവിധ കായിക മത്സരങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യവും ബീച്ചിൽ ഒരുക്കിയിട്ടുണ്ട്.

Night Beach
ആ കറുത്ത ബു​ഗാത്തി കാറും രക്ഷിച്ചില്ല, ആരാണ് യു എ ഇയിലെ എറ്റവും വലിയ കള്ളപ്പണക്കേസിൽ ശിക്ഷിക്കപ്പെട്ട ബൽവീന്ദർ സാഹ്നി?

രാത്രിയിൽ ബീച്ചിലിറങ്ങി കുളിക്കാനും നല്ല ഭക്ഷണം കഴിക്കാനുമൊക്കെ കോർണിഷിൽ നൈറ്റ് ബീച്ചിലേക്ക് വരാം. വോളിബോൾ, ഫുട്ബോൾ, ബാസ്‌കറ്റ്ബോൾ കളിക്കാവുന്ന തരത്തിലുള്ള വിവിധ കോർട്ടുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂർണ്ണസമയവും സുരക്ഷാ ഉറപ്പാക്കാനായി ലൈഫ്‌ഗാർഡുകളെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. ഇനി വെളിച്ച കുറവ് പരിഹരിക്കാനായി വലിയ ലൈറ്റുകളും ബീച്ചിൽ സ്ഥാപിച്ചിട്ടുണ്ട്.

Night Beach
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് അപേക്ഷാ നിയമം,സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ; എന്തൊക്കെയാണ് മാറ്റങ്ങളെന്ന് അറിയാം

പ്രവൃത്തിദിവസങ്ങളില്‍ വൈകീട്ട് ആറ് മുതല്‍ രാത്രി 10 വരെയും വെള്ളി മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ അര്‍ധരാത്രി വരെയും നൈറ്റ് ബീച്ച് പ്രവര്‍ത്തിക്കും. അവധി ദിവസങ്ങളിൽ 100 ദിർഹവും പ്രവൃത്തി ദിവസങ്ങളിൽ 50 ദിർഹവുമാണ് പ്രവേശന ഫീസ്. ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനമാണ്.

Summary

Gulf job: Abu Dhabi Unveils New Night Beach at Corniche to Help Residents Beat the Summer Heat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com