

ദുബൈ: എയർ കണ്ടീഷനിങ് യൂണിറ്റുകൾ മോഷ്ടിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് ദുബൈ കോടതി. ഒരു വർഷം തടവും 1,30,000 ദിർഹം പിഴയുമാണ് ശിക്ഷയായി വിധിച്ചത്. ശിക്ഷ കാലാവധി പൂർത്തിയാക്കായ ശേഷം പ്രതിയെ നാടുകടത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
അൽ മുഹൈസ്‌ന പ്രദേശത്തുള്ള ഒരു വില്ലയിലാണ് സംഭവം നടന്നത്. ഈ വില്ലകൾ ഉടമ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. ഇയാൾ വാടക കരാർ ലംഘിച്ചു കൂടുതൽ പേരെ ഇവിടെ താമസിപ്പിക്കുകയും ഒടുവിൽ വില്ലകൾ അടച്ചിടാൻ അധികൃതർ നിർദേശം നൽകുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് ഉടമ വില്ലകൾ സന്ദർശിച്ചപ്പോഴാണ് 18 എയർ കണ്ടീഷനിങ് യൂണിറ്റുകൾ മോഷണം പോയ വിവരം ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ ഇയാൾ പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ വിരൽ അടയാളം സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷത്തിൽ പ്രവാസിയായ പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
മുഴുവൻ തെളിവുകളോടെ പ്രതിയെ കോടതിൽ ഹാജരാക്കി. ഇതോടെയാണ് മോഷ്ടിച്ച വസ്തുക്കളുടെ മൂല്യത്തിന് തുല്യമായ 1,30,000 ദിർഹം പിഴയായി പ്രതിയിൽ നിന്ന് ഈടാക്കാൻ കോടതി ഉത്തരവിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates