ദുബൈ: എൻജിനീയറിങ് കൺസൾട്ടൻസിക്ക് ലൈസൻസ് നിർബന്ധമാക്കി ദുബൈ. ഇനി മുതൽ എൻജിനിയറിങ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ദുബൈ മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കണം.
ലൈസൻസ് ഇല്ലാത്ത എൻജിനീയർമാരെ ജോലിക്കായി നിയോഗിക്കാൻ പാടില്ലെന്നും ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, മൈനിങ്, പെട്രോളിങ്,ആർക്കിടെക്ചറൽ, സിവിൽ, ഇലക്ട്രിക്കൽ, കെമിക്കൽ, കോസ്റ്റൽ, ജിയോളജിക്കൽ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കൺസൾട്ടൻസിക്ക് പുതിയ നിയമം ബാധകമാണ്.
ട്രേഡ് ലൈസൻസും ദുബൈ മുനിസിപ്പാലിറ്റി രജിസ്ട്രേഷനും ഇല്ലാതെ സ്ഥാപനങ്ങളിൽ സേവനം നൽകാൻ പാടില്ല. നിയമം ലംഘിച്ചാൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തും.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് സേവനം സ്വീകരിക്കുന്ന കമ്പനിക്കെതിരെയും നടപടി ഉണ്ടാകും. കൺസൾട്ടൻസി ഓഫീസുകൾ അവരുടെ ലൈസൻസ് പരിധിക്കുള്ളിൽ നിന്നുള്ള പ്രവർത്തനമേ പാടുള്ളു.
കൺസൾട്ടൻസിയുടെ രജിസട്രേഷൻ നടപടികൾക്കായി ദുബൈ മുനിസിപ്പാലിറ്റിയുടെ 'ഇൻവെസ്റ്റ് ഇൻ ദുബൈ' പ്ലാറ്റ്‌ഫോമുമായി ചേർന്ന് ഏകീകൃത ഇലക്ട്രോണിക് സംവിധാനം ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates