ദുബൈ: എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏപ്രിൽ മൂന്ന് വെള്ളിയാഴ്ച വരെ ഓൺലൈൻ പഠനം തുടരണമെന്ന് ദുബൈ സ്കൂൾ റെഗുലേറ്റർ വ്യക്തമാക്കി, ചില സ്കൂളുകൾ ഇതിനകം തന്നെ നേരിട്ടുള്ള പഠനത്തിലേക്ക് മടങ്ങാൻ അപേക്ഷ നൽകാൻ തുടങ്ങിയെങ്കിലും അതോറിട്ടി ഓൺലൈൻ പഠനം തുടരാൻ നിർദ്ദേശിക്കുകയാണ് ചെയ്തത്.
സ്വകാര്യ സ്കൂളുകൾ, നഴ്സറികൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ ഓൺലൈൻ പഠനം ഇപ്പോഴും നിലവിലുണ്ടെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അധികൃതർ അറിയിച്ചു.
ഓൺലൈൻ പഠനം സംബന്ധിച്ച് കെഎച്ച്ഡിഎയുടെ അറിയിപ്പിൽ അവ്യക്തത ഇല്ലെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാസുകൾ ഓൺലൈനിൽ തുടരും. എജ്യൂക്കേഷൻ, ഹ്യൂമൻ ഡെവലപ്മെന്റ്,ആൻഡ് കമ്മ്യൂണിറ്റി കൗൺസിൽ പ്രഖ്യാപനത്തിന് അനുസൃതമായി എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും 2026 ഏപ്രിൽ മൂന്ന് വെള്ളിയാഴ്ച വരെ ഓൺലൈൻ പഠനം തുടരുമെന്ന് കെഎച്ച്ഡിഎ സ്ഥിരീകരിച്ചു.
അതോറിറ്റി സോഷ്യൽ മീഡിയയിൽ ഇത് പോസ്റ്റ് ചെയ്തു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ, ദുബൈയിലെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2026 ഏപ്രിൽ മൂന്ന് വെള്ളിയാഴ്ച വരെ ഓൺലൈൻ പഠനം തുടരുമെന്ന് കെഎച്ച്ഡിഎ യുടെ പോസ്റ്റിൽ പറയുന്നു.
അതേസമയം, വിദ്യാർത്ഥികൾ സ്കൂളുകളിലെത്തി നേരിട്ടുള്ള പഠനം പുനരാരംഭിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ഥാപനവും വ്യക്തവും വിശദവുമായ ന്യായീകരണങ്ങൾ ഉൾക്കൊള്ളുന്ന ഔപചാരിക അപേക്ഷ സമർപ്പിക്കണമെന്നും കെഎച്ച്ഡിഎ അറിയിച്ചു. .
ഓൺ-സൈറ്റ് പഠനത്തിലേക്ക് മടങ്ങാൻ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ നിർദ്ദിഷ്ട സാഹചര്യങ്ങൾ വിശദീകരിക്കുകയും വ്യക്തമായ ന്യായീകരണം നൽകുകയും ചെയ്യുന്ന ഒരു ഔപചാരിക അഭ്യർത്ഥന കെഎച്ച്ഡിഎയ്ക്ക് സമർപ്പിക്കമെന്ന് കെഎച്ച്ഡിഎ വക്താവിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഓരോ അപേക്ഷയും യോഗ്യതകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയും അന്തിമ തീരുമാനത്തിനായി വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് റഫർ ചെയ്യുകയും ചെയ്യും. വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിക്കുന്ന അന്തിമ തീരുമാനം ദുബൈ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതായിരിക്കും. കെഎച്ച്ഡിഎ പറഞ്ഞു.
ഈ അഭ്യർത്ഥനകൾ ഓരോ കേസിന്റെയും അടിസ്ഥാനത്തിൽ പരിഗണിക്കുകയും അംഗീകൃത ചട്ടങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി വിദ്യാഭ്യാസ മന്ത്രാലയം അവലോകനം ചെയ്യുകയും ചെയ്യും.
എല്ലാത്തിനുമുപരി, ഏതൊരു തീരുമാനത്തെയും അന്തിമമായി നിർണ്ണയിക്കുന്നത് വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സമൂഹത്തിന്റെയും സുരക്ഷയും ക്ഷേമവും ആയിരിക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തിലെ പ്രധാന ഘടകമെന്ന് അതോറിട്ടുയുടെ വക്താവ് വ്യക്തമാക്കി.
യുഎഇയിലെ ഏറ്റവും വലിയ രണ്ട് സ്വകാര്യ സ്കൂൾ ഗ്രൂപ്പുകളായ ജെംസ് എഡ്യൂക്കേഷനും താലീമും മാർച്ച് 30 മുതൽ തങ്ങളുടെ കാമ്പസുകൾ വീണ്ടും തുറക്കുന്നതിന് അപേക്ഷിച്ച സാഹചര്യത്തിലാണ് അതോറിട്ടി ഇക്കാര്യം വ്യക്തമാക്കിയത്. .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates