ദുബൈ: തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിലെ ആരോഗ്യ–സുരക്ഷാ നിലവാരം വർധിപ്പിക്കാൻ പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി. ലേബർ അക്കമഡേഷൻ കോംപ്ലയൻസ് ടെക്നിക്കൽ ഗൈഡ്‌ലൈനുകൾ എന്ന പേരിലാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കാനും കൂടുതൽ തൊഴിലാളി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെയും ഭാഗമായി ആണ് നടപടി.
ആസ്ബറ്റോസ് അല്ലെങ്കിൽ ആരോഗ്യത്തിന് ഭീഷണിയാകുന്ന വസ്തുക്കൾ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ ഉപയോഗിക്കാൻ പാടില്ല. വളരെ വേഗം വൃത്തിയാക്കാനും കഴുകാനും കഴിയുന്ന രീതിയിൽ വേണം തറ ഒരുക്കേണ്ടത്. തറയിൽ വിള്ളലുകളും ദ്വാരങ്ങളും ഉണ്ടാകാൻ പാടില്ല.
റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് സമാനമായ സാങ്കേതിക, വാസ്തുവിദ്യാ മാനദണ്ഡങ്ങൾ പാലിച്ച് വേണം കെട്ടിടങ്ങൾ പണിയാൻ. വെളിച്ചം, വായുസഞ്ചാരം, വൈദ്യുതി, ആരോഗ്യ, പാരിസ്ഥിതിക സാഹചര്യങ്ങൾ എന്നി സാഹചര്യങ്ങളിൽ എങ്ങനെ വേണം കെട്ടിടം നിർമ്മിക്കാൻ എന്നതും പുതുക്കിയ ഗൈഡ്‌ലൈനുകളിൽ വിശദീകരിക്കുന്നുണ്ട്.
എമിറേറ്റ്സിൽ പ്രവർത്തിക്കുന്ന മുഴുവൻ തൊഴിലാളി താമസകേന്ദ്രങ്ങൾക്കും പുതുക്കിയ മാർഗനിർദേശങ്ങൾ ബാധകമാണ്. താമസകേന്ദ്രങ്ങളുടെ നടത്തിപ്പിന് ബന്ധപ്പെട്ട അതോറിറ്റികളിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണമെന്നും അധികൃതർ ഓർമിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates