മസ്കത്ത്: ഗതാഗതക്കുരുക്കും പാരിസ്ഥിതികാഘാതവും കുറയ്ക്കുക എന്നതാണ് ഗൾഫ് രാജ്യങ്ങൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പൊതു ഗതാഗത സംവിധാനം ശക്തമാക്കാനും, ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകിയുമാണ് രാജ്യങ്ങൾ ഈ വെല്ലുവിളിയെ മറി കടക്കാനുള്ള ശ്രമം നടത്തുന്നത്. ഗതാഗതക്കുരുക്ക് കുറയ്ക്കാനായി അടുത്തിടെ ദുബൈയിൽ ടോൾ ഉയർത്തിയതും പാർക്കിംഗ് ഫീ കൂട്ടിയതുമൊക്കെ കൂടുതൽ ആളുകൾ പൊതു ഗതാഗതയിലേക്ക് ആശ്രയിക്കാൻ കാരണമായി. ഇതേ മാതൃക മറ്റു ഗൾഫ് രാജ്യങ്ങളും പിന്തുടർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതെ സമയം പൊതു ഗതാഗതം താരതമ്യേന കുറവുള്ള ഒമാനിൽ മറ്റൊരു മാർഗം പ്രോത്സാഹിപ്പിക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. 'കാർ പൂളിങ് ' ആണിത്.
ഒന്നിലധികം ആളുകൾ ഒരേ വാഹനത്തിൽ ഒരുമിച്ച് യാത്ര ചെയ്യുന്ന രീതിയാണ് കാർപൂളിങ്. ഇതിലൂടെ ഇന്ധനച്ചെലവ്, യാത്രാസമയം, ഗതാഗതക്കുരുക്ക്, പരിസ്ഥിതി മലിനീകരണം എന്നിവ കുറക്കാനാകും. അത് കൊണ്ട് തന്നെ ഇങ്ങനെ യാത്ര ചെയ്യാൻ ജനങ്ങൾ തയ്യാറാകണം എന്നൊരു അഭ്യർത്ഥന മുന്നോട്ട് വെച്ചിരിക്കുകയാണ് മസ്കത്ത് മുനിസിപ്പാലിറ്റി.
എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പുതന്നെ ഷെയർ ടാക്സികൾ മസ്കത്തിൽ സജീവമായിരുന്നു. കുറഞ്ഞ ശമ്പളമുള്ള പ്രവാസികൾ ഓഫിസുകളിലേക്കും വീട്ടിലേക്കും ദിവസേന യാത്ര ചെയ്യാൻ ഇത്തരം ഷെയർ ടാക്സികളെ ആയിരുന്നു ആശ്രയിച്ചിരുന്നത്. പിന്നീട് മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് വാഹനങ്ങൾ ബുക്ക് ചെയ്യുന്ന സാഹചര്യം വന്നതോടെ ഷെയർ ടാക്സികൾ കിട്ടാതെ ആയി.
ഇതോടെ വാഹനങ്ങളുടെ എണ്ണം വർധിക്കുകയും വായു മലിനീകരണം കൂടുകയും ചെയ്തു. ഷെയർ ടാക്സി എന്നത് നിയമവിരുദ്ധമായ ഒരു കാര്യമായത് കൊണ്ട് അത് പ്രോത്സാഹിപ്പിക്കാൻ സർക്കാരിന് കഴിയില്ല. അത് കൊണ്ടാണ് കാർപൂളിങ് എന്ന പുതിയ ആശയം സർക്കാർ അവതരിപ്പിച്ചത്. ഈ ആശയം നടപ്പിലാകുന്നുള്ള പദ്ധതികളും അധികൃതർ ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
