

റിയാദ്: നജ്‌റാനിലെ അൽ ഉഖ്ദൂദ് മേഖലയിൽ സൗദി-ഫ്രഞ്ച് പുരാവസ്തു ഗവേഷകർ സംയുക്തമായി നടത്തിയ പ്രത്യേക ദൗത്യം പൂർത്തിയായി. തെക്കൻ അറേബ്യയിൽ പുരാതന മനുഷ്യവാസത്തിന്റെ പ്രധാന സവിശേഷതകൾ വ്യക്തമാക്കുന്ന സുപ്രധാന വിവരങ്ങൾ ദൗത്യത്തിൽ കണ്ടെത്തിയതായി സൗദി അധികൃതർ വ്യക്തമാക്കി.
ഈ ദൗത്യത്തിൽ നിർദിഷ്ട്ട മേഖലയിലെ 59.9% സ്ഥലങ്ങളിൽ പരിശോധന നടത്താൻ സംഘത്തിന് കഴിഞ്ഞു. ഡിജിറ്റൽ സ്കാനിംഗ്, 3D മോഡലിംഗ് പോലുള്ള അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു പരിശോധന നടത്തിയത്. 483 പുരാവസ്തു സൈറ്റിൽ നിന്ന് 550-ലധികം പുരാവസ്തുക്കൾ കണ്ടെടുത്തു.
ബി സി മൂന്നാം നൂറ്റാണ്ടിൽ ഉണ്ടാക്കിയതായി കരുതപ്പെടുന്ന ഒരു കെട്ടിടത്തിന്റെ ഫൗണ്ടേഷൻ,റൂമുകൾ,മുറ്റം എന്നിവയും പരിശോധനയിൽ കണ്ടെത്തി. നിർമ്മിത കാളത്തലയുടെ രൂപം, വെങ്കല പ്രതിമകൾ, പുരാതന ലിപികളുള്ള ഒരു ധൂപക്കുറ്റി,മൺപാത്രങ്ങളുടെയും ഗ്ലാസിന്റെയും കഷ്ണങ്ങൾ എന്നിവയെയും ഇവിടെ നിന്ന് കണ്ടെത്തി.
ലോഹം ഉരുക്കുന്നതിനുള്ള ചൂളകൾ പോലുള്ള വ്യാവസായിക പ്രവർത്തനങ്ങളുടെ തെളിവുകളും ഇവിടെ നിന്ന് ലഭിച്ചു. ഈ സ്ഥലം അക്കാലത്തെ ഒരു സാംസ്കാരിക, സാമ്പത്തിക കേന്ദ്രമായിരുന്നു എന്നതിന്റെ സൂചനകൾ ലഭിച്ചതായും അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates