

ദുബൈ: യുഎഇയിൽ പുതിയ രീതിയിലുള്ള തട്ടിപ്പ് നടക്കുന്നുണ്ടെന്നും അതിനാൽ ഇടപാടുകാർ ശ്രദ്ധിക്കണമെന്നും എമിറേറ്റ്സിലെ പ്രധാന ബാങ്കുകളിലൊന്നായ എമിറേറ്റ് എൻബിഡി അറിയിച്ചു.
ആൾമാറാട്ടം നടത്തിയാണ് പുതിയ തട്ടിപ്പ് നടത്തുന്നതെന്ന് ബാങ്ക് അറിയിച്ചു. 'എക്സിക്യൂട്ടീവ് ആയി ചമഞ്ഞാണ് പുതിയ തട്ടിപ്പ് നടത്തുന്നത്. ഈ ആൾമാറാട്ട തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകി.
തട്ടിപ്പുകാർ മുതിർന്ന ഉദ്യോഗസ്ഥരായോ എക്സിക്യൂട്ടീവുകളായോ അഭിനയിക്കുകയാണ് പുതിയ തട്ടിപ്പ് രീതിയിൽ ചെയ്യുന്നത് എന്ന് ബാങ്ക് പറയുന്നു
പുതിയ തട്ടിപ്പ് പലപ്പോഴും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് ഇരയാക്കുന്നത്. സ്ഥാപനത്തിലെ മുതിർന്ന എക്സിക്യൂട്ടീവ് ആയി ആൾമാറാട്ടം നടത്തുന്ന വ്യക്തി ജീവനക്കാരനോട് ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നതിനോ ജനപ്രിയ ബ്രാൻഡുകളിൽ നിന്ന് സമ്മാനങ്ങൾ വാങ്ങുന്നതിനോ കോഡുകൾ പങ്കിടുന്നതിനോ വേണ്ടി തട്ടിപ്പുകാർ സമാനമായ ഒരു ഇമെയിൽ വിലാസമോ അടിയന്തിര ആവശ്യ സ്വഭാവത്തിൽ സംസാരിക്കുകയോ ചെയ്യുന്നു.
ഇരയാക്കപ്പെടുന്ന ആളിന് അവരുടെ സ്ഥാപനത്തിലെ ഒരു ഉന്നത സ്ഥാനത്തുള്ള ഒരാളായി ആൾമാറാട്ടം നടത്തുന്ന ഒരു വിലാസത്തിൽ നിന്നോ നമ്പറിൽ നിന്നോ ഒരു വാചക സന്ദേശമോ ഇമെയിലോ ലഭിച്ചേക്കാം.
"ഹായ്, ഞാൻ ഒരു മീറ്റിങ്ങിലാണ്. ദയവായി ഈ പേയ്‌മെന്റ് ഒരു വെണ്ടർക്ക് അടിയന്തിരമായി പ്രോസസ്സ് ചെയ്യുക. വിശദാംശങ്ങൾ അറ്റാച്ചുചെയ്‌തിരിക്കുന്നു. ഞാൻ പിന്നീട് വിശദീകരിക്കാം." അല്ലെങ്കിൽ, നേരിട്ട് പണമടയ്ക്കാൻ ആവശ്യപ്പെടുന്നതിനുപകരം, അവർക്ക് ഗിഫ്റ്റ് കാർഡുകൾ ആവശ്യപ്പെടാം.
"3,000 ദിർഹം വിലയുള്ള ഗിഫ്റ്റ് കാർഡുകൾ വേഗത്തിൽ വാങ്ങി എനിക്ക് കോഡുകൾ അയയ്ക്കാമോ? ഇത് ഒരു ക്ലയന്റിനുള്ളതാണ്"
എന്നതു പോലുള്ള സന്ദേശം ആയിരിക്കും ഇരയാക്കപ്പെടുന്ന വ്യക്തിക്ക് ലഭിക്കുക. അടിയന്തര സ്വഭാവം ഉള്ളതാതായി തോന്നുന്നതിനാൽ ഇത് ലഭിക്കുന്ന ആളുകൾ അയച്ചയാളുടെ വിലാസം പോലുള്ള കാര്യങ്ങൾ അവഗണിക്കാൻ കാരണമാകുന്നു. എന്ന് ബാങ്ക് വിശദീകരിക്കുന്നു.
•ആദ്യം, തീരുമാനം എടുക്കുന്നതിന് മുമ്പ് ശ്രദ്ധയോടെ പരിശോധിക്കണം. ഫോൺ നമ്പർ പരിശോധിക്കുകയോ അല്ലെങ്കിൽ ബന്ധപ്പെട്ട നിങ്ങളുടെ യഥാർത്ഥ എക്സിക്യൂട്ടീവിനെ തിരികെ വിളിച്ച് ചോദിച്ചോ ഇക്കാര്യം പരിശോധിക്കണം.
•സന്ദേശം അടിയന്തിരമാണെന്ന് തോന്നുന്നു എന്നതുകൊണ്ട് മാത്രം അതിനായി പണം കൈമാറ്റം ചെയ്യില്ല എന്ന് തീരുമാനിക്കുക.
•ഇ മെയിൽ വിലാസങ്ങൾ പരിശോധിക്കുക, കാരണം അവ ചെറുതായി മാറ്റിയതോ ഓഫീസ് മെയിൽ അക്കൗണ്ടിന് പുറത്തു നിന്നുള്ള ജി മെയിൽ പോലുള്ളവയിൽ നിന്നോ വന്നതാകാം.
•ഔദ്യോഗിക അനുമതിയില്ലാതെ ഫണ്ട് കൈമാറുകയോ സമ്മാന കാർഡുകൾ വാങ്ങുകയോ ചെയ്യരുത്.
•അത്തരം സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ മറുപടി നൽകുകയോ ചെയ്യരുത്.
•എക്സിക്യൂട്ടീവിൽ നിന്നാണെന്ന് തോന്നുന്നതുകൊണ്ട് മാത്രം ഏതൊരു ആവശ്യവും യഥാർത്ഥമാണെന്ന് കരുതരുത്
•സംശയാസ്പദമായ സന്ദേശങ്ങൾ തട്ടിപ്പ് തടയുന്നതിനുള്ള ഔദ്യോഗിക സംവിധാനത്തെ അറിയിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates