

പട്‌ന: ബിഹാറില്‍ കോച്ചിങ് ക്ലാസില്‍ നിന്ന് മടങ്ങുന്നതിനിടെ, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അഞ്ചു സഹപാഠികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. തൊട്ടടുത്തുള്ള കാട്ടിലേക്ക് പിടിച്ചുകൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥികള്‍ക്കെതിരെ മുന്‍പ് നല്‍കിയ പരാതിയാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
ജാമുയി ജില്ലയിലാണ് സംഭവം. കോച്ചിങ് ക്ലാസില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയത്. തൊട്ടടുത്തുള്ള വനത്തില്‍ വച്ചാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
നേരത്തെ മോശം പെരുമാറ്റത്തിന്റെ പേരില്‍ സഹപാഠികള്‍ക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. കോച്ചിങ് സെന്ററിലെ മേധാവിക്കാണ് പരാതി നല്‍കിയത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല എന്ന മേധാവിയുടെ ഉറപ്പിന്മേല്‍ പെണ്‍കുട്ടിയെ വീണ്ടും കോച്ചിങ് സെന്ററിലേക്ക് പറഞ്ഞുവിടാന്‍ തീരുമാനിച്ചു. അതിനിടെയാണ് സംഭവം ഉണ്ടായത്.
പരാതി നല്‍കിയതില്‍ കുപിതരായ സഹപാഠികള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ പദ്ധതിയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates