ടീ ഷര്‍ട്ടും മാസ്‌കും ധരിച്ച് എത്തിയപ്പോള്‍ ആളെ മനസിലായില്ല; സ്‌പെഷല്‍ ദര്‍ശനത്തിന് ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയത് 4000 രൂപ

തൂത്തുക്കുടിയിലെ തിരുച്ചെന്തൂര്‍ മുരുക ക്ഷേത്രത്തില്‍ രഹസ്യ പരിശോധനയ്‌ക്കെത്തിയതായിരുന്നു മന്ത്രി.
A significant bribery incident reported at Tiruchendur Murugan Temple in Tamil Nadu
A significant bribery incident reported at Tiruchendur Murugan Temple in Tamil NaduX
Updated on
1 min read

ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടിയിലെ തിരിച്ചെന്തൂര്‍ മുരുക ക്ഷേത്രത്തില്‍ സ്‌പെഷല്‍ ദര്‍ശനത്തിനു തമിഴ്‌നാട് ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ജീവനക്കാര്‍ക്കു സസ്പെന്‍ഷന്‍. 4,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. തൂത്തുക്കുടിയിലെ തിരുച്ചെന്തൂര്‍ മുരുക ക്ഷേത്രത്തില്‍ രഹസ്യ പരിശോധനയ്ക്ക് എത്തിയതായിരുന്നു മന്ത്രി.

A significant bribery incident reported at Tiruchendur Murugan Temple in Tamil Nadu
'ശിവകുമാറിന് നല്ലകാലം, അടുത്ത തവണയും മുഖ്യമന്ത്രിയാവും'; സ്ഥാനമേല്‍ക്കാന്‍ മൂന്ന് തീയതികള്‍ കുറിച്ച് നല്‍കി ജ്യോത്സ്യന്‍

വൈകാശി ഉത്സവ തിരക്കായതിനാല്‍ സ്‌പെഷല്‍ ദര്‍ശനത്തിന് ഫീസ് ഒഴിവാക്കിയിരുന്നു. ഇതിനിടെയാണു ടീഷര്‍ട്ടും മാസ്‌കും ധരിച്ചു മന്ത്രിയെത്തിയത്. മന്ത്രിയുടെ സ്റ്റാഫ് 4 പേര്‍ക്കു സ്‌പെഷല്‍ ദര്‍ശനം ലഭിക്കുമോയെന്ന് അന്വേഷിച്ചപ്പോള്‍ 1000 രൂപ വീതം നല്‍കണമെന്നു സുരക്ഷാ ജീവനക്കാര്‍ ആവശ്യപ്പെട്ടു.

A significant bribery incident reported at Tiruchendur Murugan Temple in Tamil Nadu
'ടാറ്റ സിംഗൂരിലേക്ക് മടങ്ങിവരണം'; സ്വാഗതം ചെയ്ത് ബിജെപി, പശ്ചിമ ബംഗാളിനെ നിക്ഷേപ സൗഹൃദമാക്കി മാറ്റാന്‍ പുതു തന്ത്രം

കയ്യില്‍ പണമില്ലെന്ന് അറിയിച്ച മന്ത്രി തുക ഓണ്‍ലൈനായി അയച്ചുകൊടുത്തു. പിന്നീട് മന്ത്രിയാണെന്നു തിരിച്ചറിഞ്ഞതോടെ ജീവനക്കാര്‍ മാപ്പെഴുതി നല്‍കി. എന്നാല്‍ സംഭവം വിവാദമായതോടെ സര്‍ക്കാര്‍ നടപടിയെടുക്കുകയായിരുന്നു.

സംഭവത്തില്‍ ഉള്‍പ്പെടെട പൂജാരിയെ ക്ഷേത്ര ചടങ്ങുകളില്‍ നിന്ന് സര്‍ക്കാര്‍ വിലക്കി. രണ്ട് സുരക്ഷാ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.

Summary

A significant bribery incident reported at Tiruchendur Murugan Temple in Tamil Nadu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com