ഐശ്വര്യയെ ഇഡി ചോദ്യം ചെയ്തത് ആറു മണിക്കൂര്‍; പാര്‍ലമെന്റില്‍ പൊട്ടിത്തെറിച്ച് ജയ ബച്ചന്‍ (വീഡിയോ)

നികുതി വെട്ടിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ നീക്കം നടത്തിയെന്ന പനാമ പേപ്പര്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ഐശ്വര്യ റായ് ബച്ചനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്
1)ഐശ്വര്യ റായ് ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്ക് വരുന്നു/എഎന്‍ഐ
1)ഐശ്വര്യ റായ് ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്ക് വരുന്നു/എഎന്‍ഐ
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യസഭയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി എംപി ജയ ബച്ചന്‍. 12 എംപിമാരുടെ സസ്‌പെന്‍ഷന്‍ ഉന്നയിച്ച ജയ ബച്ചന്‍, സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കില്ലെന്ന് രോഷത്തോടെ പറഞ്ഞു. മകന്റെ ഭാര്യയായ ഐശ്വര്യ റായ് ബച്ചനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദിവസം തന്നെയാണ് ജയ പാര്‍ലമെന്റില്‍ രൂക്ഷ പ്രതികരണം നടത്തിയത്. 

സഭ നിയന്ത്രിച്ചിരുന്ന ഭുവേനേശ്വര്‍ കാലിതയെക്കുറിച്ച് ജയ നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തുവന്നു. എന്നാല്‍ സഭാനാഥനില്‍നിന്ന് നീതിയാണ് വേണ്ടതെന്ന് ജയ പറഞ്ഞു. സര്‍ക്കാര്‍ ഇങ്ങനെ അധികകാലം പോകില്ലെന്ന് താന്‍ ശപിക്കുന്നതായും ജയ വ്യക്തമാക്കി.

ഐശ്വര്യ മടങ്ങി

ആറു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഐശ്വര്യ റായ് മടങ്ങി. നികുതി വെട്ടിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ നീക്കം നടത്തിയെന്ന പനാമ പേപ്പര്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ഐശ്വര്യ റായ് ബച്ചനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഡല്‍ഹിയിലെ ഇഡി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. നേരത്തെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രണ്ടുതവണയും ഐശ്വര്യ റായി ഹാജരാകുന്നതിന് സാവകാശം തേടുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com