അജിത് പവാര്‍
അജിത് പവാര്‍എഎന്‍ഐ

'യഥാർഥ എൻസിപി അജിത് പവാറിന്റേത്'- അയോ​ഗ്യരാക്കില്ലെന്ന് സ്പീക്കർ; ശരദ് പവാറിനു വീണ്ടും തിരിച്ചടി

Published on

മുംബൈ: മഹാരാഷ്ട്രയിൽ അജിത് പവാർ പക്ഷ എംഎൽഎമാരെ അയോ​ഗ്യരാക്കണമെന്നു ആവശ്യപ്പെട്ടു ശരദ് പവാർ പക്ഷം സമർപ്പിച്ച അപേക്ഷ നിയമസഭാ സ്പീക്കർ രാവുൽ നർവേകർ തള്ളി. കഴിഞ്ഞ ജൂണിലാണ് എൻസിപി പിളർന്നതും 41 എംഎൽഎമാർ അജിത്തിനൊപ്പം ചേർന്നതും. സ്പീക്കറുടെ തീരുമാനം ശരദ് പവാറിനു മറ്റൊരു തിരിച്ചടി കൂടിയായി.

അജിത് പവാറിന്റേതാണ് യഥാർഥ എൻസിപിയെന്നു കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. പാർട്ടി ചിഹ്നമായ ക്ലോക്കും അജിത് പക്ഷത്തിനു അനുവദിച്ചു. പിന്നാലെ ശരദ് പവാർ പക്ഷത്തിനു നാഷണലിസ്റ്റ് കോൺ​ഗ്രസ് പാർട്ടി ശരദ് ചന്ദ്ര പവാർ എന്ന പേര് അനുവദിക്കുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

41 എംഎൽഎമാരുടെ ഭൂരിപക്ഷം അദ്ദേഹത്തിനുണ്ട്. തർക്കമില്ലാത്ത കാര്യമാണത്. അയോ​ഗ്യത ആവശ്യപ്പെട്ടുള്ള അപേക്ഷകൾ തള്ളുന്നതായും സ്പീക്കർ വ്യക്തമാക്കി.

മൊത്തം 53 എംഎൽഎമാരായിരുന്നു പിളർപ്പിനു മുൻപ് എൻസിപിയിലുണ്ടായിരുന്നത്. 41 പേർ അജിത്തിനൊപ്പം നിന്നതോടെ ശരദ് പവാർ പക്ഷത്ത് 12 എംഎൽഎമാർ മാത്രമായി.

പിളർപ്പിനു മുൻപ് 53 എം.എൽ.എമാരായിരുന്നു എൻ.സി.പിയ്ക്കുണ്ടായിരുന്നത്. 41 പേരും അജിത്തിനൊപ്പം ചേർന്നതോടെ ശരദ് പവാറിനൊപ്പമുള്ളത് വെറും 12 പേർ മാത്രമാണ്.

അജിത് പവാര്‍
ഉറ്റവരെ നഷ്ടമായപ്പോള്‍ ഞാന്‍ നിങ്ങളിലേക്ക് വന്നു; ഭാവിയിലും ഒപ്പമുണ്ടാകണം; റായ്ബറേലിക്ക് നന്ദി; വൈകാരിക കുറിപ്പുമായി സോണിയ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com