അനന്ത്‌നാഗിലെ പോരാട്ടം ആറാം ദിവസത്തിലേക്ക്; ഭീകരന്റെ കത്തിക്കരഞ്ഞ മൃതദേഹം കണ്ടെത്തി

തിങ്കളാഴ്ച രാവിലെ മുതല്‍ സൈന്യം ഭീകരര്‍ക്കായുള്ള തിരച്ചല്‍ പുനരാംരംഭിച്ചതോടെയാണ് ഭീകരന്റെ മൃതദേഹം  കണ്ടെത്തിയത്.
ഭീകരര്‍ക്കായുള്ള സൈന്യത്തിന്റെ തിരച്ചില്‍/ ട്വിറ്റര്‍
ഭീകരര്‍ക്കായുള്ള സൈന്യത്തിന്റെ തിരച്ചില്‍/ ട്വിറ്റര്‍
Updated on
1 min read

ശ്രീനഗര്‍: ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ആറാം ദിവസവും തുടരുന്നതിനിടെ ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ ഭീകരന്റെ മൃതദേഹം കണ്ടെത്തി. വസ്ത്രധാരണരീതിയുടെ അടിസ്ഥാനത്തിലാണ് തീവ്രവാദിയാണെന്ന സുരക്ഷാ സൈന്യത്തിന്റെ നിഗമനം. തിങ്കളാഴ്ച രാവിലെ മുതല്‍ സൈന്യം ഭീകരര്‍ക്കായുള്ള തിരച്ചല്‍ പുനരാംരംഭിച്ചതോടെയാണ് ഭീകരന്റെ മൃതദേഹം  കണ്ടെത്തിയത്.

അതേസമയം, ഗാരോള്‍ വനത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന മറ്റ് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച സൈന്യവും ഭീകരരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നിരുന്നു. കനത്ത ആയുധധാരികളായ നാല്‌ ഭീകരരാണ് കാട്ടില്‍ ഒളിച്ചിരിക്കുന്നതെന്നാണ് വിവരം. ഭീകരരെ തുരത്താനുള്ള ശ്രമത്തിനിടെ, രണ്ടു സേനാ ഉദ്യോഗസ്ഥരും ഒരു ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ചിരുന്നു.

സൈന്യം നൂറുകണക്കിന് മോര്‍ട്ടാര്‍ ഷെല്ലുകളും റോക്കറ്റുകളും തൊടുത്തു വിട്ടിരുന്നു. ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട് നൂതന ഡ്രോണുകള്‍ ഉപയോഗിച്ച് സ്ഫോടക വസ്തുക്കളും വീഴ്ത്തി. ഓപ്പറേഷനില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിന്റെ ചിത്രം സൈന്യം പുറത്തുവിട്ടിരുന്നു.

രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യവും പൊലീസും സംയുക്തമായി ഓപ്പറേഷന്‍ ആരംഭിച്ചത്. ഓപ്പറേഷനിടെ കേണല്‍ മന്‍പ്രീത് സിങ്, മേജര്‍ ആശിഷ് ധോനക്, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹുമയൂണ്‍ ബട്ട് എന്നിവരാണ് വീരമൃത്യു വരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com