വീണ്ടും കൂട്ടമരണം; ഔറംഗാബാദിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 14 രോഗികൾ മരിച്ചു 

24 മണിക്കൂറിനിടെ രണ്ട് നവജാത ശിശുക്കളടക്കം 14 രോഗികളാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ വീണ്ടും കൂട്ടമരണം. ഔറംഗാബാദിലെ ആശുപത്രിയിൽ 24 മണിക്കൂറിനിടെ രണ്ട് നവജാത ശിശുക്കളടക്കം 14 രോഗികളാണ് മരിച്ചത്. ‌ആശുപത്രിയിൽ ആവശ്യത്തിന് മരുന്നുകൾ ലഭ്യമായിരുന്നില്ലെന്നാണ് രോ​ഗികളുടെ ബന്ധുക്കൾ പറയുന്നത്. അതേസമയം ജീവൻരക്ഷാ മരുന്നുകൾക്ക് ലഭ്യതക്കുറവുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 

മഹാരാഷ്ട്രയിലെ നന്ദേഡ് മെഡിക്കല്‍ കോളജില്‍ രണ്ടുദിവസത്തിനകം 31 മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 12 നവജാതശിശുക്കളുൾപ്പെടെ 24 രോ​ഗികൾ ഇന്നലെ മരിച്ചു. ഇന്ന് രാവിലെ ഏഴുമരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മതിയായ ചികിത്സയും മരുന്നും നൽകിയില്ലെന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ കുറ്റപ്പെടുത്തി. ആവശ്യത്തിന് മരുന്നും സ്റ്റാഫും ഇല്ലാത്തതാണ് പ്രശ്നമെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി എൻസിപിയും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com