ചെന്നൈ: തൊഴിലിനും വിദ്യാഭ്യാസത്തിനും ഉൾപ്പെടെ ഹിന്ദി നിർബന്ധമാക്കാൻ ഒരുങ്ങുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഹിന്ദി നിര്‍ബന്ധമാക്കി മറ്റൊരു ഭാഷ യുദ്ധത്തിന് വഴിയൊരുക്കരുത്. കേന്ദ്രത്തിന്റെ നീക്കം ഭരണഘടന വിരുദ്ധമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഔദ്യോഗിക ഭാഷ പാർലമെന്ററികാര്യ സമിതി രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം. തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രവിണ്യം നിർബന്ധമാക്കണം എന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് രാഷ്ട്രപതിക്ക് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ഐഐടി, ഐഐഎം തുടങ്ങി കേന്ദ്രത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദി അധ്യയന ഭാഷയാക്കണമെന്നും റിപ്പോർട്ടിലുണ്ട്.
ഹിന്ദി നിര്‍ബന്ധമാക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കുകയും രാജ്യത്തിന്റെ ഐക്യം ഉയര്‍ത്തിപ്പിടിക്കുകയും വേണമെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഹിന്ദി അറിയാത്തവരെ രണ്ടാംകിട പൗരന്മാരായി കാണുന്ന രീതി ഭിന്നിപ്പിന്റെ രാഷ്ട്രീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates