ജയിലില്‍ കാണാന്‍ 12 നടിമാര്‍ എത്തി, പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഒരുക്കി;  ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി നല്‍കിയത് മാസംതോറും ഒരു കോടി 

200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയവേ, സുകേഷ് ചന്ദ്രശേഖരന് അധികൃതര്‍ നിയമവിരുദ്ധമായി കൂടുതല്‍ സൗകര്യങ്ങള്‍ അനുവദിച്ചതായി റിപ്പോര്‍ട്ട്
നോറയും ജാക്വിലിനും / ട്വിറ്റർ ചിത്രം
നോറയും ജാക്വിലിനും / ട്വിറ്റർ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയവേ, സുകേഷ് ചന്ദ്രശേഖരന് അധികൃതര്‍ നിയമവിരുദ്ധമായി കൂടുതല്‍ സൗകര്യങ്ങള്‍ അനുവദിച്ചതായി റിപ്പോര്‍ട്ട്. ജയിലില്‍ ആഢംബര ജീവിതം നയിക്കാന്‍ അനുവദിച്ചതിന് പുറമേ കുറഞ്ഞത് 12 നടിമാരെ കാണാന്‍ അനുവദിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ നിയമനടപടി നേരിടുകയാണ് സുകേഷ്. നടിമാരായ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും നോറ ഫത്തേഹിയെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. ആഡംബര ജീവിതം നയിക്കുന്നതിനും നടിമാരെ കാണുന്നതിനും ജയില്‍ അധികൃതരില്‍ ചിലര്‍ക്ക് മാസംതോറും ഒരു കോടി രൂപ കൈക്കൂലിയായി നല്‍കിയതായും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

അതിനിടെ നടി ജാക്വിലിന് പുറമേ ഒട്ടേറെ താരങ്ങള്‍ക്കും സുകേഷ് സമ്മാനങ്ങള്‍ അയച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ബോളിവുഡിലെ പ്രമുഖ താരങ്ങളെ അടക്കം സുകേഷ് ചന്ദ്രശേഖര്‍ ലക്ഷ്യമിട്ടിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യത്യസ്ത പേരുകളിലടക്കം നടിമാര്‍ക്ക് അത്യാഢംബര സമ്മാനങ്ങള്‍ സുകേഷ് അയച്ചുനല്‍കിയിരുന്നു. 

പല ബോളിവുഡ് നടിമാര്‍ക്കും സുകേഷ് പലപ്പോഴും വിലകൂടിയ സമ്മാനങ്ങള്‍ അയച്ചിരുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സമ്മാനങ്ങള്‍ വ്യത്യസ്ത പേരുകളിലാണ് അയച്ചിരുന്നത്. ബോളിവുഡ് നടിമാരുടെ സൗന്ദര്യത്തില്‍ മയങ്ങിയ ഇയാള്‍ ജാക്വലിന്‍ മുമ്പും മറ്റ് ചിലര്‍ക്കെതിരേയും ഇതേ വിദ്യ പരീക്ഷിച്ചു. എന്നാല്‍ പ്രധാന നടിമാരില്‍ പലരും ഇതില്‍ വീഴുകയോ ഈ ആഡംബര സമ്മാനങ്ങള്‍ നല്‍കുന്നതിനേ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ലെന്നും അധികൃതര്‍ പറഞ്ഞു. 

ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഈ നടിമാരില്‍ പലരും തങ്ങള്‍ക്ക് സമ്മാനങ്ങള്‍ അയച്ചത് സുകേഷ് തന്നെയാണോ എന്ന് പരിശോധിക്കാനായി പരസ്പരം വിളിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സമ്മാനങ്ങള്‍ അയക്കാനായി സുകേഷ് ചന്ദ്രശേഖര്‍ എപ്പോഴും വ്യത്യസ്ത പേരുകള്‍ ഉപയോഗിച്ചിരുന്നതിനാല്‍ ഇയാള്‍ തന്നെയാണോ ഇവ അയച്ചതെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. നേരത്തെ ശേഖര്‍ രത്‌നാവേല എന്ന പേരിലാണ് ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ ഇയാള്‍ സമീപിച്ചത്. 

വില കൂടിയ സമ്മാനങ്ങളാണ് സുകേഷ് ജാക്വലിന് നല്‍കിയത്. ഇരുവരും പരസ്പരം കാണുകയും ലക്ഷ്വറി ബ്രാന്‍ഡുകളുടെ ഷോറൂമുകളില്‍ ഷോപ്പിങ്ങിന് ഒരുമിച്ച് പോവുകയും പതിവായിരുന്നു. നടി ആവശ്യപ്പെട്ട വില കൂടിയ സാധനങ്ങളെല്ലാം സുകേഷ് എത്തിച്ചുനല്‍കി. വജ്രത്തിന്റെ രണ്ട് ജോഡി കമ്മലുകളാണ് സുകേഷ് നടിക്ക് സമ്മാനമായി നല്‍കിയത്. ഇതിനുപുറമേ ബ്രേസ്ലെറ്റുകളും ബാഗുകളും വിലകൂടിയ ഷൂവും സമ്മാനിച്ചു. ഇറ്റാലിയന്‍ ലക്ഷ്വറി ബ്രാന്‍ഡായ ഗൂച്ചിയുടെ വസ്ത്രങ്ങളും മറ്റും സുകേഷ് സമ്മാനിച്ചതായും നടി മൊഴി നല്‍കിയിട്ടുണ്ട്. 
 
അതേസമയം, ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഏഴ് കോടിയോളം രൂപയുടെ ആഭരണങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നാണ് സുകേഷിന്റെ മൊഴി. ഓസ്‌ട്രേലിയയിലുള്ള നടിയുടെ സഹോദരന് 50,000 ഡോളര്‍ കടമായി നല്‍കിയെന്നും ഇഡിയുടെ കുറ്റപത്രത്തിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com