ഫാസ്ടാഗിലുടെ ദിനംപ്രതി കേന്ദ്രത്തിന് ലഭിക്കുന്നത് 100 കോടി; നിതിന്‍ ഗഡ്കരി 

ഫാസ്ടാഗിലൂടെ ദിനം പ്രതി കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നത് 100 കോടി രൂപയെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഫാസ്ടാഗിലൂടെ ദിനം പ്രതി കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നത് 100 കോടി രൂപയെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പാര്‍ലമെന്റില്‍ അറിയിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 15 മുതലാണ് രാജ്യത്ത് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്.

മാര്‍ച്ച് 21വരെ മൂന്ന് കോടി ഉപഭോക്താക്കളാണ് ഫാസ് ടാഗ് എടുത്തത്. ദിനം പ്രതി ശരാശി 100 കോടി രൂപയാണ് ലഭിക്കുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ മാര്‍ച്ച് 16 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഗതാഗതമന്ത്രി ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.

കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമ പ്രകാരമാണ് ഫോര്‍ വീലറുകള്‍ക്കും ഫാസ് ടാഗ് നിര്‍ബന്ധമാക്കിയത്. 2020 നവംബര്‍ 6 നാണ് ഗതാഗത മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.2021 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ മൂന്നാം കക്ഷി ഇന്‍ഷുറന്‍സിനായി സാധുവായ ഫാസ് ടാഗും സര്‍ക്കാര്‍ നിര്‍ബന്ധമാണ്. ഫാസ് ടാഗ് ഉണ്ടെങ്കില്‍ മാത്രമേ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ലഭിക്കൂ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com