ലഖ്‌നൗ: യുപിയിൽ ഹലാൽ മുദ്ര പതിപ്പിച്ച ഭക്ഷ്യ ഉത്‌പന്നങ്ങൾക്ക് നിരോധനം. വിൽപ്പന കൂട്ടാൻ മതവികാരം മുതലെടുക്കുന്നെന്നാണ് ആരോപണം. ഉത്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവയ്‌ക്കാണ് നിരോധനം. ഇത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ കമ്മിഷണർ ആണ് ഉത്തരവിറക്കിയത്.
കയറ്റുമതി ഉത്‌പന്നങ്ങൾക്ക് ഇളവുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് ഹലാൽ സാക്ഷ്യപത്രം ആശയക്കുഴപ്പം സൃഷ്‌ടിക്കുമെന്ന് ഉത്തരവിൽ പറയുന്നു. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് വ്യാജ ഹലാൽ സാക്ഷ്യപത്രമുണ്ടാക്കി ഭക്ഷണങ്ങൾ വിറ്റതിന് സംസ്ഥാനത്തെ നിരവധി കമ്പനികൾക്കെതിരെ കോസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates