എന്‍ഐഎ വാദം തള്ളി, വരവര റാവുവിന് ജാമ്യം

സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുതെന്ന്, ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി
വരവര റാവു/ഫയല്‍
വരവര റാവു/ഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: ഭീമാ കോറെഗാവ് കേസില്‍ തെലുഗു കവി വരവര റാവുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യകാരണങ്ങളാണ് സ്ഥിരം ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റിസ് യുയു ലളിത് പറഞ്ഞു. നിലവില്‍ ഇടക്കാല ജാമ്യത്തിലാണ് വരവര റാവു.

സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുതെന്ന്, ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി നിര്‍ദേശിച്ചു. സ്ഥിരം ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവിന് എതിരയാണ്, എണ്‍പത്തിരണ്ടുകാരനായ വരവര റാവു സുപ്രീം കോടതിയെ സമീപിച്ചത്. സ്ഥിരം ജാമ്യം നല്‍കുന്നതിനെ ദേശീയ അന്വേഷണ ഏജന്‍സി എതിര്‍ത്തിരുന്നു.

2017 ഡിസംബര്‍ 13ന് പൂനെയിലെ എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് വരവര റാവു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പ്രസംഗം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നതാണെന്നായിരുന്നു കേസ്. പിറ്റേന്ന് ഭീമാ കോറെഗാവില്‍ നടന്ന അക്രമത്തിന് പ്രസംഗം കാരണമായതായും പൊലീസ് ആരോപിച്ചു. മാവോയിസ്റ്റ് ബന്ധമുള്ളവരാണ് സമ്മേളനം സംഘടിപ്പിച്ചത് എന്നാണ് പൂനെ പൊലീസിന്റെ കേസ്. ഇതു പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. 

ഹൈദരാബാദിലെ വീട്ടില്‍നിന്ന് 2018 ഓഗസ്റ്റിലാണ് വരവര റാവുവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com