മൂന്ന് വയസുകാരന്‍ വെടിയേറ്റ് ആശുപത്രിയില്‍, പിന്നില്‍ ബൈക്കിലെത്തിയവര്‍ എന്ന് മുത്തശ്ശി; അന്വേഷണത്തില്‍ ഞെട്ടി പൊലീസ് 

അമ്മായി അബദ്ധത്തില്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് മൂന്ന് വയസുകാരന് പരിക്കേറ്റു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: അമ്മായി അബദ്ധത്തില്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് മൂന്ന് വയസുകാരന് പരിക്കേറ്റു. ഇടത് തോളിന് പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. 

ശനിയാഴ്ച രാത്രിയില്‍ ഡല്‍ഹിയിലെ ആനന്ദ് പര്‍ബത്തിലാണ് സംഭവം. വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.

മൊഴി രേഖപ്പെടുത്താന്‍ ചെന്ന പൊലീസിനോട് കുട്ടിയുടെ മുത്തശ്ശി നുണ പറഞ്ഞ് സംഭവം വഴിമാറ്റാന്‍ ശ്രമം നടത്തി. സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ വെടിവെച്ച ശേഷം കടന്നുകളഞ്ഞെന്നായിരുന്നു മുത്തശ്ശി പറഞ്ഞത്.

വെടിവെപ്പ് നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് മുത്തശ്ശി നുണ പറഞ്ഞതാണ് എന്ന് മനസിലായി. തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് സഹോദരിയെ ചോദ്യം ചെയ്യുകയും അവരുടെ വീട്ടില്‍ മുത്തശ്ശിയും കുഞ്ഞും വന്നിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 

പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ മുത്തശ്ശിയുടെ 19കാരിയായ മരുമകളാണ് വെടിവെച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഇക്കാര്യം മുത്തശ്ശി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മരുമകളുടെ പരാതിയില്‍ ജയിലില്‍ കഴിയുന്ന ഒരു വ്യക്തിയുടെ കുടുംബാംഗത്തെ കള്ളക്കേസില്‍ കുടുക്കാന്‍ വേണ്ടിയാണ് കഥ മെനഞ്ഞതെന്ന് മുത്തശ്ശി പൊലീസിന് മൊഴി നല്‍കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com