മോദി സ്‌റ്റൈലില്‍ കാട്ടിലെത്തി;  വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കി; നടന് നോട്ടീസ് അയച്ച് വനംവകുപ്പ്

കറുത്ത തൊപ്പി, ടീ ഷര്‍ട്ട്, കാക്കി പാന്റ്, ജാക്കറ്റ് എന്നിവ ധരിച്ചെത്തിയ മോദി കടുവ സങ്കേതത്തില്‍ 20 കിലോമീറ്റര്‍ ജീപ്പ് സഫാരി നടത്തുകയും ചെയ്തു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read


ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌റ്റൈലിലെത്തി വന്യമൃഗത്തിന് തീറ്റ നല്‍കിയ സംഭവത്തില്‍  ഹാസ്യനടനും മിമിക്രി താരവുമായ ശ്യാം രംഗീലക്ക് നോട്ടീസ് അയച്ച് രാജസ്ഥാന്‍ വനം വകുപ്പ് അധികൃതര്‍. കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിലെ ജലാനയിലെ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ നടന്‍ എത്തിയത്. അവിടെ വച്ച് നീല്‍ഗായിക്ക് ഇയാള്‍ ഭക്ഷണം നല്‍കുകയും ചെയ്തു. ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ജയ്പൂര്‍ റീജിണല്‍ ഫോറസ്റ്റ് ഓഫീസര്‍ നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്്. മോദിയുടെതിന് സമാനമായ രീതിയില്‍ നടത്തിയ ശ്യം രംഗീലയുടെ കാട് സന്ദര്‍ശനം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രം അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചിരുന്നു. 'പ്രോജക്ട് ടൈഗര്‍' പദ്ധതിയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു സന്ദര്‍ശനം. കറുത്ത തൊപ്പി, ടീ ഷര്‍ട്ട്, കാക്കി പാന്റ്, ജാക്കറ്റ് എന്നിവ ധരിച്ചെത്തിയ മോദി കടുവ സങ്കേതത്തില്‍ 20 കിലോമീറ്റര്‍ ജീപ്പ് സഫാരി നടത്തുകയും ചെയ്തു. അതിന്
സമാനമാനമായ രീതിയിലായിരുന്നു ജയ്പൂരിലെ ജലാനയിലെ വന്യജീവി സങ്കേതത്തില്‍ ശ്യാം രംഗീലയെത്തിയത്. അവിടെ വച്ച് നീല്‍ഗായിക്ക് ഇയാള്‍ ഭക്ഷണം നല്‍കുകയും ചെയ്തു. വന്യജീവി സംരക്ഷണപ്രകാരമുള്ള നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് ഇയാള്‍ക്ക് വനം വകുപ്പ് അധികൃതര്‍ നോട്ടിസ് നല്‍കിയത്.

ഏപ്രില്‍ പതിമൂന്നിനാണ് ശ്യാം രംഗീല തന്റെ യൂട്യൂബ് ചാനലില്‍ ഇതിന്റെ വീഡിയോ അപ് ലോഡ് ചെയ്തതെന്ന് ജയപൂര്‍ റീജിണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജനേശ്വര്‍ ചൗധരി പറഞ്ഞു. ശ്യാം പങ്കുവച്ച വീഡിയോയില്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം നീല്‍ഗായിക്ക് ഭക്ഷണം നല്‍കുന്നത് കാണാമെന്നും അദ്ദേഹം പറഞ്ഞു. 1972ലെ വന്യജീവി സംരക്ഷണനിയമ പ്രകാരം വന്യമൃഗങ്ങള്‍ക്ക് തീറ്റ നല്‍കുന്നത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com