വിവാഹവാഗ്ദാനം നല്‍കി സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല; പോക്‌സോ കേസ് റദ്ദാക്കി സുപ്രീംകോടതി

സംഭവം നടന്ന് മൂന്നു വര്‍ഷത്തിനുശേഷം, പ്രായപൂര്‍ത്തിയായപ്പോഴാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നും ബലാത്സംഗം നടന്നതായി ഫൊറന്‍സിക് തെളിവുകളില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
supreme court
സുപ്രീംകോടതി/supreme courtഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: വിവാഹവാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പര സമ്മതത്തോടെ നടന്ന ശാരീരികബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. പശ്ചിമബംഗാളിലെ യുവാവിന്റെ പേരിലെ പോക്‌സോ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. സംഭവം നടന്ന് മൂന്നു വര്‍ഷത്തിനുശേഷം, പ്രായപൂര്‍ത്തിയായപ്പോഴാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നും ബലാത്സംഗം നടന്നതായി ഫൊറന്‍സിക് തെളിവുകളില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

supreme court
'ശുദ്ധീകരിക്കാന്‍ ഗംഗാ നദി നിങ്ങളുടെ കാൽചുവട്ടിൽ എത്തിയിരിക്കുന്നു, അനുഗ്രഹം സ്വീകരിക്കുക'; വെള്ളപ്പൊക്ക ദുരിതം നേരിടുന്ന സ്ത്രീയോട് മന്ത്രി, വിവാദം

പതിനഞ്ചുവയസ്സുണ്ടായിരുന്ന കാലത്താണ് പെണ്‍കുട്ടിക്ക് യുവാവുമായി സമ്മതത്തോടെ ശാരീരികബന്ധമുണ്ടായിരുന്നത്. പ്രായപൂര്‍ത്തിയായശേഷമാണ് വിവാഹവാഗ്ദാനത്തില്‍നിന്ന് യുവാവ് പിന്മാറിയത്. തുടര്‍ന്ന് പെണ്‍കുട്ടി ബലാത്സംഗക്കേസ് നല്‍കുകയായിരുന്നു.

supreme court
'ശുദ്ധീകരിക്കാന്‍ ഗംഗാ നദി നിങ്ങളുടെ കാൽചുവട്ടിൽ എത്തിയിരിക്കുന്നു, അനുഗ്രഹം സ്വീകരിക്കുക'; വെള്ളപ്പൊക്ക ദുരിതം നേരിടുന്ന സ്ത്രീയോട് മന്ത്രി, വിവാദം

വിവാഹവാഗ്ദാനമുണ്ടായിരുന്നതിനാല്‍ തന്റെ സമ്മതത്തോടെയാണ് ശാരീരികബന്ധം നടന്നതെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എഫ്ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്ത് യുവാവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Summary

The Supreme Court reiterated that consensual physical intercourse based on a promise of marriage cannot be considered rape.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com