കോവിഡ് ബാധിതന്‍ മരിച്ചു; ഡോക്ടറെ അതിക്രൂരമായി വളഞ്ഞിട്ട് മര്‍ദിച്ച് ബന്ധുക്കള്‍, 24പേര്‍ അറസ്റ്റില്‍ (വീഡിയോ)

ഓക്‌സിജന്‍ കിട്ടാതെയാണ് കോവിഡ് രോഗി മരിച്ചത് എന്നാരോപിച്ചായിരുന്നു മര്‍ദനം
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന്‌
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന്‌
Updated on
1 min read



ഡോക്ടറെ അതിക്രൂരമായി മര്‍ദിച്ച് കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കള്‍. അസമിലെ ഹൊജായിയിലാണ് സംഭവം. കൂട്ടം ചേര്‍ന്ന് പാത്രവും മറ്റും ഉപയോഗിച്ച് ഡോക്ടറെ ഒരു സംഘം മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഓക്‌സിജന്‍ കിട്ടാതെയാണ് കോവിഡ് രോഗി മരിച്ചത് എന്നാരോപിച്ചായിരുന്നു മര്‍ദനം. സാരമായി പരിക്കേറ്റ ഡോക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഉഡലി മോഡല്‍ ആശുപത്രിയില്‍ നടന്ന സംഭവത്തില്‍ 24പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.. ചൊവ്വാഴ്ചയാണ് ഗിയാസുദ്ദീന്‍ എന്നയാള്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഈ സമയത്ത് ആശുപത്രിയില്‍ ഡോ. സെയ്ജു കുമാറാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. രേഗി മരിച്ചതിന് പിന്നാലെ അക്രമാസക്തരായ ബന്ധുക്കള്‍ ഡോക്ടറെ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. 

'രോഗി ഗുരുതരാവസ്ഥയിലാണെന്നും രാവിലെ മുതല്‍ മൂത്രം പോകുന്നില്ലെന്നും പറഞ്ഞ് രോഗിയുടെ ബന്ധുക്കള്‍ വന്നു. തുടര്‍ന്ന് റൂമിലെത്തി നോക്കിയപ്പോള്‍ മരിച്ചിരുന്നു. ഇത് ബന്ധുക്കളെ അറിയിച്ചപ്പോള്‍ അവര്‍ അക്രമിക്കുകയായിരുന്നു'- ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തി. പ്രതികള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഐഎംഎ അസം ഘടകം ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com