'സിവില്‍ കേസില്‍ ക്രിമിനല്‍ നടപടിയോ?' ഉത്തരവിട്ട ജഡ്ജി വിരമിക്കുന്നതുവരെ ക്രിമിനല്‍ കേസ് പരിഗണിക്കരുത്: സുപ്രീംകോടതി

വാണിജ്യ ഇടപാട് കേസുമായി ബന്ധപ്പെട്ടുള്ള സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് ശിഖര്‍ കെമിക്കല്‍സ് എന്ന സ്ഥാപനം സമര്‍പ്പിച്ച അപേക്ഷ തള്ളിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി
supreme court
സുപ്രീംകോടതി/supreme courtഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: സിവില്‍ കേസായി പരിഗണിക്കേണ്ടതില്‍ ക്രിമിനല്‍ നടപടി സ്വീകരിച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീംകോടതി. ഇനി മുതല്‍ ക്രിമിനല്‍ സ്വഭാവമുള്ള കേസുകളില്‍ വിധി പറയരുതെന്നും ഡിവിഷന്‍ ബെഞ്ചില്‍ ഒരു മുതിര്‍ന്ന ജഡ്ജിയോടൊപ്പം ഇരിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വിരമിക്കുന്നതുവരെ ക്രിമിനല്‍ സ്വഭാവമുള്ള കേസുകളില്‍ ഇനി വിധി പറയരുതെന്നാണ് ഇരുവരും നിര്‍ദേശിച്ചത്.

supreme court
ഈ വര്‍ഷം യാത്രയ്ക്കിടെ നിന്നുപോയത് ആറു വിമാന എന്‍ജിനുകള്‍, മൂന്ന് മെയ് ഡേ കോളുകള്‍; കേന്ദ്രം പാര്‍ലമെന്റില്‍

വാണിജ്യ ഇടപാട് കേസുമായി ബന്ധപ്പെട്ടുള്ള സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് ശിഖര്‍ കെമിക്കല്‍സ് എന്ന സ്ഥാപനം സമര്‍പ്പിച്ച അപേക്ഷ തള്ളിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ലളിത ടെക്‌സ്‌റ്റൈല്‍സും എം എസ് ശിഖര്‍ കെമിക്കല്‍സും തമ്മിലുള്ള ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ്. നൂല് വാങ്ങിയതില്‍ മുഴുവന്‍ തുകയും നല്‍കാത്തതിനാല്‍ ലളിത ടെക്‌സ്റ്റൈല്‍സ് ശിഖര്‍കെമിക്കല്‍സിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുകയും അപേക്ഷകനെതിരെ മജിസ്റ്റീരിയല്‍ കോടതി സമന്‍സ് അയയ്ക്കുകയും ചെയ്തു. തര്‍ക്കം പൂര്‍ണമായും സിവില്‍ സ്വഭാവമുള്ളതാണെന്ന് വാദിച്ചു കൊണ്ട് കമ്പനി, കീഴ്‌ക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളുകയാണുണ്ടായത്.

supreme court
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം; ഒരുഗ്രാമമൊന്നാകെ ഒലിച്ചുപോയി; 4 മരണം; 60 പേരെ കാണാതായി; വിഡിയോ

ഈ കേസില്‍ ഹൈക്കോടതി സ്വീകരിച്ച നിലപാട് ഞെട്ടിക്കുന്നതാണെന്നായിരുന്നു കേസ് പരിഗണിച്ച സുപ്രീംകോടതി ബെഞ്ചിന്റെ നിരീക്ഷണം. സിവില്‍ കേസുകളില്‍ പരാതിക്കാരന് ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ അനുവാദം നല്‍കാന്‍ കഴിയില്ലെന്നും അത് നിയമപ്രക്രിയയുടെ ദുരുപയോഗത്തിന് തുല്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പരാതിക്കാരന്‍ സിവില്‍ കേസ് നടത്തി തുക വീണ്ടെടുക്കാന്‍ ഗണ്യമായ സമയമെടുക്കുമെന്നും അതിനാല്‍ ക്രിമിനല്‍ നടപടി ന്യായീകരിക്കാനാവുന്നതാണെന്നുമാണ് ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശം. മറ്റേതെങ്കിലും ജഡ്ജിയെ ഏല്‍പ്പിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

Summary

The Supreme Court has taken action against a High Court judge who took criminal action in what should have been a civil case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com