മമതയുടെ യോഗത്തില്‍ പങ്കെടുത്തത് 67 എംഎല്‍എമാര്‍, രേഖകള്‍ ഓണ്‍ലൈനില്‍; വ്യാജ ഒപ്പ് വിവാദത്തില്‍ വഴിത്തിരിവ്

മേയ് 6, മേയ് 19 തീയതികളില്‍ നടന്നതായി പറയപ്പെടുന്ന യോഗങ്ങളുമായി ബന്ധപ്പെട്ട രേഖകളാണ് പുറത്തുവന്നത്
mamata banerjee, ritabrata banerjee
മമത ബാനര്‍ജി, ഋതബ്രത ബാനര്‍ജി
Edited By:
Updated on
2 min read

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലെ (ടിഎംസി) അധികാര പോരാട്ടം കൂടുതല്‍ സങ്കീര്‍ണമാകുന്നതിനിടെ, മമത ബാനര്‍ജിയുടെ കാളിഘട്ട് വസതിയില്‍ നടന്നതായി പറയപ്പെടുന്ന എംഎല്‍എ യോഗങ്ങളുടെ രേഖകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. മേയ് 6, മേയ് 19 തീയതികളില്‍ നടന്നതായി പറയപ്പെടുന്ന യോഗങ്ങളുമായി ബന്ധപ്പെട്ട രേഖകളാണ് പുറത്തുവന്നത്. രേഖകളുടെ ആധികാരികത വിമത നേതാവും പ്രതിപക്ഷ നേതാവുമായ ഋതബ്രത ബാനര്‍ജി ചോദ്യം ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിഎംസി പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ നിയമസഭാ വിഭാഗത്തിലെ നേതൃത്വത്തെച്ചൊല്ലിയുള്ള കടുത്ത തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഈ യോഗങ്ങള്‍ നടന്നത്. രേഖകള്‍ പ്രകാരം, മേയ് 6ന് മമത ബാനര്‍ജിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ 67 എംഎല്‍എമാര്‍ പങ്കെടുത്തിരുന്നു. എംഎല്‍എമാരുടെ ഒപ്പുകളും മണ്ഡലങ്ങളുടെ പേരുകളും രേഖകളിലുണ്ട്. പ്രതിപക്ഷ നേതാവ്, ഉപനേതാവ്, ചീഫ് വിപ്പ് എന്നിവരെ തെരഞ്ഞെടുക്കുന്നതിനായാണ് യോഗം ചേര്‍ന്നതെന്നും മുന്‍ കൊല്‍ക്കത്ത മേയര്‍ ഫര്‍ഹാദ് ഹക്കീം അധ്യക്ഷത വഹിച്ചുവെന്നുമാണ് രേഖകളിലെ അവകാശവാദം.

mamata banerjee, ritabrata banerjee
ഒറ്റ മാസം, 215ല്‍ നിന്ന് 20ലേക്ക്: വന്‍ തകര്‍ച്ച മുന്നില്‍ക്കണ്ട്‌ മമതയുടെ രാഷ്ട്രീയ സാമ്രാജ്യം

മേയ് 19ലെ യോഗവുമായി ബന്ധപ്പെട്ട മറ്റൊരു രേഖയില്‍ 59 എംഎല്‍എമാരുടെ ഒപ്പുകളാണുള്ളത്. ഇതേ 59 അംഗങ്ങളുടെ പിന്തുണയാണ് പിന്നീട് ഋതബ്രത ബാനര്‍ജി നിയമസഭാ സ്പീക്കറുടെ മുമ്പാകെ സമര്‍പ്പിച്ചതെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്. വിവാദത്തിന്റെ കേന്ദ്രബിന്ദു ചില എംഎല്‍എമാരുടെ ഒപ്പുകള്‍ വ്യാജമായി രേഖകളില്‍ ഉള്‍പ്പെടുത്തിയെന്ന ആരോപണമാണ്. ഇതുസംബന്ധിച്ച് ഋതബ്രത ബാനര്‍ജിയും സന്ദീപന്‍ ഷായും പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം സിഐഡിക്ക് കൈമാറിയിരുന്നു. നിരവധി എംഎല്‍എമാരുടെ കൈയക്ഷര സാമ്പിളുകള്‍ ഇതിനകം ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.

രേഖകളോട് പ്രതികരിച്ച ഋതബ്രത ബാനര്‍ജി, കൈയക്ഷര വിദഗ്ധര്‍ക്ക് അവ പരിശോധിക്കാമെന്നും, യോഗം നടന്നതായി പറയുന്ന ദിവസങ്ങളില്‍ എംഎല്‍എമാരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിക്കാമെന്നും പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ഒപ്പുകൃത്രിമ അന്വേഷണത്തിന് പുതിയ തെളിവുകള്‍ ലഭിച്ചേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ, പുറത്തുവന്ന രേഖകള്‍ യഥാര്‍ത്ഥത്തില്‍ ഹാജര്‍ രജിസ്റ്ററുകളാണോ അതോ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള നാമനിര്‍ദേശ രേഖകളാണോ എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി. ചില പേജുകളുടെ നിറം വ്യത്യസ്തമാണെന്നും, ഒരു പേജില്‍ ഒപ്പുകളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

mamata banerjee, ritabrata banerjee
മമതയെ കൈവിട്ട് എംഎൽഎമാരും, യോഗത്തില്‍ പങ്കെടുത്തത് 20 പേര്‍ മാത്രം; തൃണമൂലില്‍ പ്രതിസന്ധി രൂക്ഷം?

ടിഎംസിക്കുള്ളിലെ ഭിന്നത ഇതിനകം വലിയ രാഷ്ട്രീയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച നിയമസഭാ സ്പീക്കറുടെ തീരുമാനം ടിഎംസി കോടതിയില്‍ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, വിമത വിഭാഗം തങ്ങള്‍ക്ക് ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്നു. രേഖകള്‍ പുറത്തുവന്നതോടെ ടിഎംസിയിലെ ആഭ്യന്തര കലഹവും വ്യാജ ഒപ്പ്‌ വിവാദവും പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ രേഖകളുടെ യഥാര്‍ത്ഥ സ്വഭാവവും ആധികാരികതയും സംബന്ധിച്ച അന്തിമ ചിത്രം വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്നാണ് വിലയിരുത്തല്‍.

Summary

Docs from TMC MLA meetings at Mamata's house surface online; rebel Ritabrata questions authenticity

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ritabrata Banerjee
Mamata Banerjee, Ritabrata Banerjee
Abhishek Banerjee
Mamata Banerjee
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com