ഗുജറാത്തില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം: 8 മരണം; 15 ലേറെ പേര്‍ക്ക് പരിക്ക്

ലൈസന്‍സ് റദ്ദാക്കിയിരുന്നെങ്കിലും, പടക്കനിര്‍മ്മാണശാല അനധികൃതമായി പ്രവര്‍ത്തനം തുടരുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി
Gujarat blast
പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം
Edited By:
Updated on
1 min read

അഹമ്മദാബാദ്: ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ മരിച്ചു. 15 ലേറെ പേര്‍ക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ വസ്ത്രാല്‍ ഏരിയയിലെ ടാലന്റ് ഫയര്‍വര്‍ക്ക്‌സ് പടക്കനിര്‍മ്മാണശാലയില്‍ വൈകിട്ട് 3.30ഓടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്.

Gujarat blast
ഇനി കാറുകളും ഓട്ടോകളും 'ചാണകക്കരുത്തിൽ' കുതിക്കും! 1000 പുതിയ ബയോ-സിഎൻജി പ്ലാന്റുകളുമായി മാരുതി സുസുക്കി

സ്‌ഫോടന സമയത്ത് 20 ലേറെ തൊഴിലാളികള്‍ പടക്ക നിര്‍മ്മാണ ശാലയില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. സ്‌ഫോടനശബ്ദം 5 കിലോമീറ്റര്‍ ദൂരെ വരെ കേട്ടതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ലൈസന്‍സ് റദ്ദാക്കിയിരുന്നെങ്കിലും, പടക്കനിര്‍മ്മാണശാല അനധികൃതമായി പ്രവര്‍ത്തനം തുടരുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

സ്‌ഫോടനത്തെത്തുടര്‍ന്ന് പ്രദേശമാകെ തീയും പുകയും വ്യാപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Gujarat blast
ചരിത്രം കുറിച്ച് വിക്രം 1; രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണം വിജയം
Gujarat blast
കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരത്തിൽ
Gujarat blast
'പൗരത്വം തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനല്ല'; വോട്ടര്‍പട്ടികയില്‍നിന്ന് പേരുവെട്ടിയാല്‍ പൗരത്വം നഷ്ടമാവില്ല: സുപ്രീം കോടതി
Summary

Eight killed in Ahmedabad firecracker factory blast

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com