പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദളിത് യുവാവിനെ വിവാഹം ചെയ്തു; നവദമ്പതികളെ കൊലപ്പെടുത്തി; ആത്മഹത്യയാക്കാന്‍ കെട്ടിത്തൂക്കി; വീണ്ടും ദുരഭിമാനക്കൊല

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പടെ ഏഴുപേര്‍ക്കെതിരെ കേസ് എടുത്തതായും നാലുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.
Published on



ലഖ്‌നൗ: ദളിത് യുവാവിനെ വിവാഹം ചെയ്തതിന്റെ  പ്രതികാരമായി നവദമ്പതികളെ ബന്ധുക്കള്‍ കൊലപ്പെടുത്തി. ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാനായി മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയതായും പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പടെ ഏഴുപേര്‍ക്കെതിരെ കേസ് എടുത്തതായും നാലുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പട്ടികജാതി- പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) പ്രകാരമാണ് കേസെടുത്തത്.

ചൊവ്വാഴ്ച രാവിലെയോടെയാണ് അസിവന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിവാര്‍വാര ഗ്രാമത്തിലെ മാവില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പതിനേഴുവയസായ പെണ്‍കുട്ടി ഠാക്കൂര്‍ സമുദായത്തില്‍പ്പെട്ടവളാണെന്നും പത്തൊന്‍പതുകാരനായ യുവാവ് ദളിത് വിഭാഗത്തില്‍പ്പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു.

മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് ഒരു ദിവസം മുന്‍പ് മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് യുവാവിനെതിരെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നതായി സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അഖിലേഷ് തിവാരി പറഞ്ഞു. ചൊവ്വാഴ്ച മകന തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നാരോപിച്ച് യുവാവിന്റെ അച്ഛനും പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ പരാതി നല്‍കിയിരുന്നതായും പൊലീസ് ഓഫീസര്‍ പറഞ്ഞു.

ആദ്യം യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ പെണ്‍കുട്ടിയേയും കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഒളിവിലുള്ള മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com