

കൊൽക്കത്ത: കൗമാരക്കാരിയെ അജ്ഞാതസംഘം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം കനാലിൽ തള്ളി. പശ്ചിമബംഗാളിലെ ഉത്തർ ദിനാജ്പൂർ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച വൈകീട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ കനാൽ പൊങ്ങിക്കിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് ട്യൂഷൻ ക്ലാസിൽ പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കുടുംബം പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകി.
പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലത്തെത്തിയ പൊലീസിന് നേരെ നാട്ടുകാർ കല്ലെറിഞ്ഞു. റോഡ് ഉപരോധിക്കുകയും ടയർ കത്തിക്കുകയും ചെയ്തു. തുടർന്ന് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates