ഹരിദ്വാറിലെ മുസ്ലിം വിരുദ്ധ പ്രസംഗം: മതം മാറിയ മുസ്ലിമിനെതിരെ എഫ്‌ഐആര്‍

മുസ്ലിംകളെ വംശഹത്യ നടത്തണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്ന പ്രസംഗങ്ങളാണ് ക്ലിപ്പുകളിലുള്ളത്
ഹരിദ്വാര്‍ സമ്മേളനത്തിന്റെ വിഡിയോ ദൃശ്യം
ഹരിദ്വാര്‍ സമ്മേളനത്തിന്റെ വിഡിയോ ദൃശ്യം
Updated on
1 min read

ന്യൂഡല്‍ഹി: ഹരിദ്വാറിലെ സന്യാസി സമ്മേളനത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മുസ്ലിം വംശഹത്യയ്ക്കു പരസ്യ ആഹ്വാനം നല്‍കിയ സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് പൊലീസ് നടപടി.

ഹരിദാര്‍ സമ്മേളനത്തിന്റെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മുസ്ലിംകളെ വംശഹത്യ നടത്തണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്ന പ്രസംഗങ്ങളാണ് ക്ലിപ്പുകളിലുള്ളത്. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. 

സമ്മേളനം കഴിഞ്ഞ് നാലു ദിവസത്തിനു ശേഷമാണ് പൊലീസ് കേസെടുക്കാന്‍ തയാറായത്. ഒരാളുടെ പേരു മാത്രമാണ് എഫ്‌ഐആറില്‍ ഉള്ളത്. ഇയാള്‍ അടുത്തിടെ ഹിന്ദുമതത്തിലേക്കു മാറിയ മുസ്ലിം ആണ്. ജിതേന്ദ്ര് നാരായണ്‍ എന്ന വസീം റിസ്വിയുടെ പേരാണ് എഫ്‌ഐആറില്‍ ഉള്ളത്. 

ഐപിസി 153 എ വകുപ്പ് അനുസരിച്ച് വസീം റിസ്വി എന്ന ജീതേന്ദ്ര നാരായണന് എതിരെ കേസെടുത്തതായി ഉത്തരാഖണ്ഡ് പൊലീസ് ട്വീറ്റ് ചെയ്തു. വൈറല്‍ വിഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ട്വീറ്റില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com