തമിഴ്‌നാട്ടില്‍ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍; 18 ജില്ലകളില്‍  സ്‌കൂളുകള്‍ക്ക് അവധി

ചെന്നൈയിലടക്കം ഇന്നും കനത്ത മഴ ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്
ചിത്രം: ന്യൂ ഇന്ത്യൻ എക്സ്പ്രസ്
ചിത്രം: ന്യൂ ഇന്ത്യൻ എക്സ്പ്രസ്
Updated on
1 min read

ചെന്നൈ : തമിഴ്‌നാട്ടില്‍ കനത്ത മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. ചെന്നൈ നഗരത്തിലും സമീപപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് 18 ജില്ലകളില്‍  സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. 

രാത്രി ഏഴരയോടെ ആരംഭിച്ച കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം കയറി. ഗതാഗതം സ്തംഭിച്ചു. ചെന്നൈയിലടക്കം ഇന്നും കനത്ത മഴ ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. മണിക്കൂറില്‍ 15 മില്ലി മീറ്റര്‍ വരെ മഴ ചെന്നെയിലും പ്രാന്തപ്രദേശങ്ങളിലും പെയ്‌തേക്കാമെന്നാണ് മുന്നറിയിപ്പ്. 

കനത്ത മഴയുടെ പശ്ചാത്തലത്തില്‍, ചെന്നൈക്ക് പുറമെ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, വില്ലുപുരം, കല്ലക്കുറിച്ചി, റാണിപേട്ട്, ട്രിച്ചി, അരിയാലൂര്‍, നാമക്കല്‍ കൂഡല്ലൂര്‍, മയിലാടുതുറൈ, വെല്ലൂര്‍ തുടങ്ങിയ ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. 

ദീപാവലി ദിനമായ വ്യാഴാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥ ഗവേഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. അതേസമയം വ്യാഴാഴ്ചയും കനത്ത മഴയുണ്ടാകുമെന്നാണ് സ്വകാര്യ കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com