ഇന്ത്യ - ചൈന സംഘര്‍ഷം: പ്രതിരോധ മന്ത്രി ഉന്നതതല യോഗം വിളിച്ചു; പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് കോണ്‍ഗ്രസ്

യോഗശേഷം സാഹചര്യം പ്രതിരോധമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചേക്കും.
രാജ്‌നാഥ് സിങ്
രാജ്‌നാഥ് സിങ്
Updated on
1 min read

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു. യോഗത്തില്‍ സംയുക്ത സേനാ മേധാവിയും മൂന്ന് സേന മേധാവികളും വിദേശകാര്യമന്ത്രിയും സുരക്ഷാ ഉപദേഷ്ടാവും പങ്കെടുക്കുന്നു. പ്രതിരോധമന്ത്രിയുടെ വീട്ടിലാണ് യോഗം. യോഗശേഷം സാഹചര്യം പ്രതിരോധമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചേക്കും. പതിപക്ഷം പാര്‍ലമെന്റില്‍ ചര്‍ച്ച ആവശ്യപ്പെട്ടിരിക്കെയാണ് പ്രതിരോധമന്ത്രി അടിയന്തരയോഗം വിളിച്ചത്. 

ഡിസംബര്‍ 9ന് അരുണാചല്‍ അതിര്‍ത്തിയില്‍ നടന്ന ഇന്ത്യ- ചൈന സംഘര്‍ഷത്തെ കുറിച്ചുള്ള പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് എംപി മനീഷ് തിവാരി ലോക്‌സഭയിലും, നാസിര്‍ ഹുസൈന്‍, ശക്തി സിങ് ഗോഹില്‍ എന്നിവര്‍ രാജ്യസഭയിലും നോട്ടീസ് നല്‍കി. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. 

അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇരുഭാഗത്തേയും സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഇരുപക്ഷവും പ്രദേശത്ത് നിന്ന് ഉടന്‍ പിന്മാറിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍യ ഇതിന് പിന്നാലെ, ഇന്ത്യന്‍-ചൈനീസ് കമാന്‍ഡര്‍മാര്‍ തമ്മില്‍ ഫ്‌ലാഗ് മീറ്റ് നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, എത്ര സൈനികര്‍ക്ക് പരിക്കേറ്റു എന്നതില്‍ വ്യക്തത വന്നിട്ടില്ല. 

നേരത്തെയും ഈ മേഖലയില്‍ സംഘര്‍ഷമുണ്ടായിരുന്നു. 2021ല്‍ തവാങ് മേഖലയിലെ യാങ്‌സേയില്‍ കടന്നു കയറാനുള്ള ചൈനീസ് സേനയുടെ ശ്രമത്തെ ഇന്ത്യ ചെറുത്തിരുന്നു.

2020ല്‍ കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. നിയന്ത്രണ രേഖ ലംഘിച്ചു കടന്നു കയറാനുള്ള പിഎല്‍എയുടെ ശ്രമത്തെ ഇന്ത്യന്‍ സൈനികര്‍ ചെറുക്കുകയായിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com