മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ 'അഗ്‌നി 5' പരീക്ഷണം വിജയം

ഒഡിഷയിലെ ചാന്ദിപ്പൂരിലായിരുന്നു പരീക്ഷണം. 5000 കിലോ മീറ്ററാണ് മിസൈലിന്റെ ദുരപരിധി
Agni 5
Agni 5file
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകര്‍ന്ന് അഗ്നി 5 ബാലിസ്റ്റിക് മിസൈലുകള്‍. മധ്യദൂര പരിധിയില്‍ പ്രയോഗിക്കാവുന്ന ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒഡിഷയിലെ ചാന്ദിപ്പൂരിലായിരുന്നു പരീക്ഷണം. 5000 കിലോ മീറ്ററാണ് മിസൈലിന്റെ ദുരപരിധി.

Agni 5
പ്രണയാഭ്യര്‍ഥന നിരസിച്ചത് വൈരാഗ്യമുണ്ടാക്കി, അധ്യാപികയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് വിദ്യാര്‍ഥി

സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡിന്റെ കീഴിലായിരുന്നു മിസൈല്‍ പരീക്ഷണം. അഗ്നി 5 ന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായിരുന്നു എന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 7,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-5 ന്റെ ഒരു വകഭേദമാണ് പരീക്ഷണം പൂര്‍ത്തിയാക്കിയത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആര്‍ഡിഒ ആണ് മിസൈല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

Agni 5
'ജയിലില്‍ ആയാല്‍ പുറത്ത്'; ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് അമിത് ഷാ; കീറിയെറിഞ്ഞ് പ്രതിപക്ഷം, സഭയില്‍ കയ്യാങ്കളി

കരയില്‍ നിന്നും തൊടുക്കാവുന്ന ഭൂഘണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഗണത്തില്‍പ്പെടുന്നതാണ് അഗ്‌നി-5. ആണവായുധം വഹിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത അഗ്‌നി-5 ന് 5,000 കിലോമീറ്ററിലധികം ദൂരപരിധിയുണ്ട്. 7,500 കിലോമീറ്റര്‍ വരെ ദൂരപരിധി ലഭിക്കുന്ന വിധത്തിലേക്ക് മിസൈലിന്റെ പരിഷ്‌കരണം പുരോഗമിക്കുകയാണ് എന്ന് ഡിആര്‍ഡിഒ അറിയിച്ചു. ഒരേസമയം മൂന്ന് ആണവ പോര്‍മുനകള്‍ വരെ വഹിക്കാനും മിസൈലിന് കഴിയും. ഭൂമിക്കടിയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്ന ബങ്കര്‍-ബസ്റ്റര്‍ ബോംബ് സാങ്കേതികവിദ്യയിലേക്ക് അഗ്‌നി-5 നെ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

Summary

India successfully test-fired its nuclear-capable intermediate range ballistic missile (IRBM) Agni 5 from the integrated test range (ITR) at Chandipur in Odisha says defence ministry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com