ഇതു ജന്തര്‍ മന്തറില്‍ വിശന്നിരിക്കുന്ന ആര്‍ക്കെങ്കിലും നല്‍കൂ; ഓണ്‍ലൈന്‍ ആപ്പുകളിലൂടെ നൂറു കണക്കിന് ഭക്ഷണ ഓര്‍ഡറുകള്‍

ഓര്‍ഡര്‍ ചെയ്ത ആളുടെ നമ്പറിലേയ്ക്ക് തിരികെ വിളിച്ച് ആര്‍ക്ക് ഭക്ഷണം കൊടുക്കണം എന്ന് ചോദിച്ച ഡെലിവറി ഏജന്റിനോട് , അവിടെ വിശന്നു നില്‍ക്കുന്ന ആര്‍ക്കെങ്കിലും കൊടുക്കൂ എന്നാണ് മറുതലയ്ക്കല്‍ നിന്നുള്ള മറുപടി.
jantar mantar
jantar mantarx
Updated on
1 min read

ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ 'പാറ്റകള്‍' ശക്തമായ പ്രതിഷേധമാണുയര്‍ത്തുന്നത്. അഭിജീത് ദീപ്‌കെ, ജന്തര്‍ മന്തര്‍,ന്യൂഡല്‍ഹി എന്ന വിലാസത്തിലാണ് ഭക്ഷണപ്പൊതികള്‍ ഇവിടേയ്ക്ക് എത്തുന്നതെന്നതാണ് കൗതുകകരം. മുമ്പ് നടന്ന ഒരു സമരങ്ങളിലും ഈ രീതിയില്‍ ഭക്ഷണം എത്തിയിട്ടുണ്ടാകില്ല. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ആര്‍ക്ക് കൊടുക്കുമെന്നറിയാതെ നില്‍ക്കുന്ന ഡെലിവറി ഏജന്റിനെ മുമ്പ് കണ്ടിട്ടില്ല.

ഓര്‍ഡര്‍ ചെയ്ത ആളുടെ നമ്പറിലേയ്ക്ക് തിരികെ വിളിച്ച് ആര്‍ക്ക് ഭക്ഷണം കൊടുക്കണം എന്ന് ചോദിച്ച ഡെലിവറി ഏജന്റിനോട് , അവിടെ വിശന്നു നില്‍ക്കുന്ന ആര്‍ക്കെങ്കിലും കൊടുക്കൂ എന്നാണ് മറുതലയ്ക്കല്‍ നിന്നുള്ള മറുപടി. ഇങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഭക്ഷണം ജന്തര്‍മന്തറിലേയ്ക്ക് ഓര്‍ഡര്‍ ചെയ്യുന്നത്. ഇന്നലെ മുതല്‍ ഇത് ശേഖരിച്ച് വിതരണം ചെയ്യാന്‍ സമരവേദിക്കടുത്ത് പ്രതിഷേധക്കാര്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങി.

ആപ്പുകളില്‍ ജന്തര്‍ മന്തര്‍, പ്രൊട്ടസ്റ്റ് സൈറ്റ്, നിയര്‍ പൊലീസ് ബാരിക്കേഡ് എന്ന വിലാസം കൊടുത്താല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഓര്‍ഡര്‍ സ്വീകരിച്ചു തുടങ്ങിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടേയ്ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഒരാള്‍ പറഞ്ഞു. ബിരിയാണി, പീസ തുടങ്ങിയ വിഭവങ്ങളാണ് ഓര്‍ഡര്‍ ചെയ്ത് ഇവിടേയ്ക്ക് എത്തുന്നത്.

Summary

People across the country—and even abroad—have found a unique way to support student demonstrators gathered at Delhi’s Jantar Mantar. Supporters are using food delivery applications to send food packages directly to the protest grounds.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com