പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അച്ഛന്‍ മരിച്ചു, പഠിപ്പിക്കാനായി പുരോഹിതന്‍ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി; പതിനേഴുകാരിയെ തുടര്‍ച്ചായി പിഡിപ്പിച്ചു; പരാതി

കോടതി ഉത്തരവ് വൈകിയതിനെ തുടര്‍ന്ന് എഫഐആര്‍ രജിസ്റ്റര്‍ വൈകിയതെന്നും പൊലീസ് പറഞ്ഞു
Published on

ലക്‌നൗ: പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ കൈരാ ആശ്രമത്തിലെ പുരോഹിതനായ മൗനി ബാബയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പുരോഹിതനെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് എസ്എച്ച്ഒ ഗ്യാനേശ്വര്‍ മിശ്ര പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലാണ് സംഭവം

കോടതി ഉത്തരവ് വൈകിയതിനെ തുടര്‍ന്ന് എഫഐആര്‍ രജിസ്റ്റര്‍ വൈകിയതെന്നും പൊലീസ് പറഞ്ഞു, പെണ്‍കുട്ടിയുടെ അടുത്ത ബന്ധുകൂടിയാണ് പുരോഹിതന്‍. അച്ഛന്റെ മരണശേഷം പഠിപ്പിക്കാനെന്ന വ്യാജനെ ആശ്രമത്തിലേക്ക് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. 

ആശ്രമത്തിലെത്തിയതിന് പിന്നാലെ ഇയാള്‍ നിരന്തരമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പീഡനം തുടര്‍ന്നതായും പെണ്‍കുട്ടി പറയുന്നു. നീതി തേടി പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ നീതിപിഠത്തെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com