17 വര്‍ഷം മുന്‍പ് പതിനഞ്ചാം വയസില്‍ തട്ടിക്കൊണ്ടുപോയി, പൊലീസിന് രഹസ്യവിവരം; അതേസ്ഥലത്ത് നിന്ന് തന്നെ യുവതിയെ കണ്ടെത്തി  

17 വര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: 17 വര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സ്ഥലത്ത് നിന്ന് തന്നെയാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. തട്ടിക്കൊണ്ടുപോകുന്ന സമയത്ത് പെണ്‍കുട്ടിക്ക് 15 വയസായിരുന്നു പ്രായം. നിലവില്‍ 32 വയസുള്ള യുവതിയെ ഡല്‍ഹിയില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്.

സീമാപുരി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. 17 വര്‍ഷം മുന്‍പ് മകളെ ഗോകല്‍പുരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയതായി മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം യുവതിയെ കണ്ടെത്തിയത്. 

2006ലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീട്ടില്‍ നിന്ന് പോയ ശേഷം ഉത്തര്‍പ്രദേശ് സ്വദേശിയായ ദീപക്കിനൊപ്പമായിരുന്നു താമസമെന്ന് യുവതി വെളിപ്പെടുത്തി. ഉത്തര്‍പ്രദേശിലായിരുന്നു താമസം. ലോക്ക്ഡൗണ്‍ സമയത്ത് തര്‍ക്കത്തെ തുടര്‍ന്ന് ദീപക്കിനെ ഉപേക്ഷിച്ച് ജനിച്ച് വളര്‍ന്ന സ്ഥലമായ ഗോകല്‍പുരിയിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് വാടകയ്ക്ക് താമസിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com