അനധികൃത ഖനനം; ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തന്‍ സുഭാഷ് യാദവ് അറസ്റ്റില്‍

സുഭാഷ് യാദവുമായി ബന്ധപ്പെട്ട എട്ട് സ്ഥലങ്ങളില്‍ ഇഡി നടത്തിയ 14 മണിക്കൂര്‍ റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്.
ആര്‍ജെഡി നേതാവ് സുഭാഷ് യാദവ് അറസ്റ്റില്‍
ആര്‍ജെഡി നേതാവ് സുഭാഷ് യാദവ് അറസ്റ്റില്‍എക്‌സ്
Updated on
1 min read

പട്‌ന: അനധികൃത മണല്‍ ഖനന കേസില്‍ ആര്‍ജെഡി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തനുമായ സുഭാഷ് യാദവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. സുഭാഷ് യാദവുമായി ബന്ധപ്പെട്ട എട്ട് സ്ഥലങ്ങളില്‍ ഇഡി നടത്തിയ 14 മണിക്കൂര്‍ റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്.

സുഭാഷ് യാദവ് ഡയറക്ടറായ എം/എസ് ബ്രോഡ്‌സണ്‍സ് കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ (ബിസിപിഎല്‍) ബിഹാര്‍ പൊലീസ് 20 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തില്‍ (പിഎംഎല്‍എ) ഇഡി അന്വേഷണം ആരംഭിച്ചിരുന്നു.

ഇചലാന്‍ ഉപയോഗിക്കാതെ ബിസിപിഎല്‍ അനധികൃത മണല്‍ ഖനനത്തിലും വില്‍പനയിലും ഏര്‍പ്പെട്ടെന്നും പാരിസ്ഥിതിക ചട്ടങ്ങളിലും വരുമാനനഷ്ടത്തിലും ആശങ്കകള്‍ സൃഷ്ടിക്കുന്നതായും ബിഹാര്‍ പൊലീസിന്റെ എഫ്‌ഐആര്‍ പറയുന്നു. അനധികൃത മണല്‍ വില്‍പനയിലൂടെ സുഭാഷ് 161 കോടി രൂപ സമ്പാദിച്ചു എന്നാണ് കണ്ടെത്തല്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആര്‍ജെഡി നേതാവ് സുഭാഷ് യാദവ് അറസ്റ്റില്‍
മണിക്കൂറുകള്‍ നീണ്ട പരിശ്രമം വിഫലം; കുഴല്‍ക്കിണറില്‍ വീണയാള്‍ മരിച്ചു; അപകടം മോഷണശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍?

സുഭാഷ് യാദവിനും അടുത്ത കൂട്ടാളികള്‍ക്കും ബന്ധമുള്ള പട്‌നയിലെ എട്ട് ഇടങ്ങളില്‍ ഇഡി ശനിയാഴ്ച തെരച്ചില്‍ നടത്തിയിരുന്നു. റെയ്ഡില്‍ 2.3 കോടി രൂപയിലധികം പണവും രേഖകളും പിടിച്ചെടുത്തു. ഇതിന് പിന്നാലെയാണ് സുഭാഷ് യാദവിനെ അറസ്റ്റ് ചെയ്തത്.

നേരത്തെ സംഘത്തിലെ മറ്റ് അംഗങ്ങള്‍ക്കെതിരെയും ഇഡി സമാന നടപടി സ്വീകരിച്ചിരുന്നു. അറസ്റ്റിലായവരില്‍ ജെഡിയു നേതാവും ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ രാധാ ചരണ്‍ സായും മകനും ഉള്‍പ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com