'ഞങ്ങളെല്ലാം കോക്രോച്ച് പാര്‍ട്ടിക്കാര്‍', വന്‍ സ്വീകാര്യത; മഹുവ മൊയ്ത്രയും കീര്‍ത്തി ആസാദും ചേര്‍ന്നു

കഴിഞ്ഞയാഴ്ച കോടതി നടപടിക്കിടെയാണ് യുവാക്കളെ ചീഫ് ജസ്റ്റിസ് പാറ്റകളോട് (കോക്രോച്ച്) ഉപമിച്ചത്.
cockroch party
cockroch party, Mahua MoitraX
Updated on
1 min read

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായ 'കോക്രോച്ച് ജനതാ പാര്‍ട്ടി' (സിജെപി)ക്ക് സാമൂഹികമാധ്യമത്തില്‍ വന്‍സ്വീകാര്യത. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ മഹുവ മൊയ്ത്രയും കീര്‍ത്തി ആസാദും തിങ്കളാഴ്ച 'പാര്‍ട്ടി'യില്‍ ചേര്‍ന്നു.

cockroch party
ഇരുചക്ര വാഹനങ്ങളില്‍ കൈവിട്ട അഭ്യാസം വേണ്ട; രണ്ട് കൈകയും ഹാന്‍ഡിലില്‍ വേണം, പുതിയ മാറ്റവുമായി കേന്ദ്രം

കഴിഞ്ഞയാഴ്ച കോടതി നടപടിക്കിടെയാണ് യുവാക്കളെ ചീഫ് ജസ്റ്റിസ് പാറ്റകളോട് (കോക്രോച്ച്) ഉപമിച്ചത്. 'യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. ഇവര്‍ 'കോക്രോച്ചു'കളും 'പരാന്നഭോജികളു'മാണ്' എന്നായിരുന്നു പരാമര്‍ശം. ഇതിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമുയര്‍ന്നു. ഇതിനുപിന്നാലെ 'എക്‌സി'ല്‍ തുടങ്ങിയ 'കോക്രോച്ച് ജനതാ പാര്‍ട്ടി' അക്കൗണ്ട് ആയിരക്കണക്കിന് ആളുകള്‍ ഫോളോചെയ്തു.

cockroch party
വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

പ്രസ്താവന വിവാദമായതോടെ ചീഫ് ജസ്റ്റിസ് വിശദീകരണവുമായി എത്തി. തന്റെ നിരീക്ഷണങ്ങള്‍ ചില മാധ്യമങ്ങള്‍ തെറ്റായി ഉദ്ധരിച്ചതാണെന്നും ഇന്ത്യയിലെ യുവാക്കളെയാകെ ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞതെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചു. മറിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്ന ആളുകളെയാണ് ഉദ്ദേശിച്ചതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 'ഒരു നിസ്സാര കേസ് പരിഗണിക്കുന്നതിനിടെ എന്റെ വാക്കാലുള്ള നിരീക്ഷണങ്ങള്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ തെറ്റായി ഉദ്ധരിച്ചതില്‍ എനിക്ക് വേദനയുണ്ട്,' ചീഫ് ജസ്റ്റിസ് പറഞ്ഞു.

എന്താണ് കോക്രോച്ച് ജനതാ പാര്‍ട്ടി

ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ എക്സില്‍ പ്രത്യക്ഷപ്പെട്ട ഒരു ആക്ഷേപഹാസ്യവും അനൗദ്യോഗികവുമായ രാഷ്ട്രീയ അക്കൗണ്ടാണ് 'കോക്രോച്ച് ജനതാ പാര്‍ട്ടി'. ചീഫ് ജസ്റ്റിസിന്റെ പ്രസ്താവനയെ ആക്ഷേപഹാസ്യമായി ചിത്രീകരിക്കുന്ന രീതിയില്‍ കൂളിങ് ഗ്ലാസ് വെച്ച കൂറയെ കേന്ദ്രീകരിച്ചാണ് അക്കൗണ്ടിന്റെ ബയോ.

പാര്‍ട്ടി സ്വയം വിശേഷിപ്പിക്കുന്നത് 'യുവാക്കള്‍ക്കായി, യുവാക്കളാല്‍, യുവാക്കള്‍ക്കായി ഒരു രാഷ്ട്രീയ മുന്നണി. സെക്കുലര്‍ -സോഷ്യലിസ്റ്റ്-ഡെമോക്രാറ്റിക്-മടിയന്മാര്‍' എന്നാണ്.

പേജ് അതിവേഗം പ്രചാരം നേടുകയും 24 മണിക്കൂറിനുള്ളില്‍ എക്‌സില്‍ 15,000 ത്തിലധികം ഫോളോവേഴ്സിനെ നേടുകയും ചെയ്തു. 40,000 അംഗങ്ങള്‍ അനൗദ്യോഗിക രാഷ്ട്രീയ മുന്നണിയില്‍ ചേര്‍ന്നതായി അവര്‍ പിന്നീട് പ്രഖ്യാപിച്ചു. 'മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം' എന്നാണ് സിജെപി സ്വയം വിളിക്കുന്നത്.

Summary

Chief Justice Surya Kant compared unemployed youth to cockroaches during court proceedings. The remarks sparked a satirical social media movement named 'Cockroach Janata Party' (CJP). Trinamool Congress leaders Mahua Moitra and Kirti Azad joined the satirical party. The Chief Justice later clarified that his comments were misinterpreted and not directed at all youth.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Supreme Court
Chief Justice of India Justice Surya Kant
Mahua Moitra
Supreme Court, Netaji Subhas Chandra Bose
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com