കൊൽക്കത്ത: മമതാ ബാനർജി ഇന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തുടർച്ചയായ മൂന്നാം വട്ടമാണ് തൃണമൂൽ കോൺഗ്രസിനെ മമത അധികാരത്തിലെത്തിക്കുന്നത്. രാജ്ഭവനിൽ 10.45നാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ.
കോവിഡ് വ്യാപന സാഹചര്യത്തിൽ ലളിതമായാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. ഗവർണർ ജഗദീപ് ധൻകർ സത്യവാചകം ചൊല്ലിക്കൊടുക്കും. മന്ത്രിസഭയിലേക്ക് ആരെല്ലാം വരുമെന്നത് സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ല. മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെയാവും എന്നാണ് റിപ്പോർട്ട്.
2011ലാണ് മമതയുടെ തൃണമൂൽ 34 വർഷം ഭരിച്ച സിപിഐഎം സർക്കാരിനെ താഴെയിറക്കി അധികാരത്തിൽ വരുന്നത്. 2016ൽ ഭരണ തുടർച്ച ലഭിച്ച മമതയ്ക്ക് ഇത്തവണ ബിജെപിയിൽ നിന്ന് വലിയ വെല്ലുവിളി ഉയർന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടായ ആക്രമണ പരമ്പരകൾ ബംഗാളിൽ തുടരുകയാണ്. സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം 14 ആയെന്നാണ് റിപ്പോർട്ട്. സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാനത്തോട് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates