യാത്ര ചെയ്യാന്‍ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് 'റെഡി'; ടിക്കറ്റ് ബുക്കിംഗ് ഏജന്‍സി ഉടമ അറസ്റ്റില്‍ 

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കി യാത്രക്കാര്‍ക്ക് നല്‍കിയ യുവാവ് അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ചെന്നൈ: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കി യാത്രക്കാര്‍ക്ക് നല്‍കിയ യുവാവ് അറസ്റ്റില്‍. യാത്രാടിക്കറ്റ് ബുക്കിംഗ് ഏജന്‍സി ഉടമയാണ് പൊലീസ് പിടിയിലായത്.

തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. കഴിഞ്ഞ ആറുമാസമായി ബസ്, ട്രെയിന്‍, വിമാന യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കുന്ന ടിക്കറ്റ് ബുക്കിംഗ് ഏജന്‍സി ഉടമ ദിനേഷാണ് അറസ്റ്റിലായത്.  പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ മേധാവി നല്‍കിയ പരാതിയിലാണ് നടപടി. നിരവധി യാത്രക്കാര്‍ക്ക് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പേരില്‍ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ദിനേഷിനെ അറസ്റ്റ് ചെയ്തത്.

ഏഴിലരസി ബര്‍ഗുര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പേരില്‍ നല്‍കിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളില്‍ പൊരുത്തക്കേടുകള്‍ തോന്നിയ അധികൃതര്‍ അന്വേഷണം നടത്തുകയായിരുന്നു.  ക്രമക്കേട് കണ്ടെത്തിയ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദിനേഷാണ് ഇതിന് പിന്നിലെന്ന്് തിരിച്ചറിഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com