മദ്യപിക്കാന്‍ ക്ഷണിച്ചു വരുത്തി; സഹപ്രവര്‍ത്തകന്റെ തല അറുത്തെടുത്തു; മാലിന്യകൂമ്പാരത്തില്‍ വലിച്ചെറിഞ്ഞു; മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി; പ്രതികാരം

സഹപ്രവര്‍ത്തകനെ മദ്യപിക്കാന്‍ ക്ഷണിച്ച് തലയറുത്തെടുത്ത ശേഷം മൃതദേഹത്തിന് സമീപത്ത് കിടന്നുറങ്ങി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകനെ മദ്യപിക്കാന്‍ ക്ഷണിച്ച് തലയറുത്തെടുത്ത ശേഷം മൃതദേഹത്തിന് സമീപത്ത് കിടന്നുറങ്ങി. പിറ്റേദിവസം ഛേദിച്ചെടുത്ത തല മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 

സന്ദീപ് മിശ്രയെന്നായാളാണ് തന്റെ മേലുദ്യേഗസ്ഥനായ പ്രമോദ് കുമാറിനെ കൊലപ്പെടുത്തിയത്. ഒരു ഓട്ടോമൊബൈല്‍ കമ്പനിയിലെ മെഷീന്‍ ഓപ്പറേറ്റാണ് സന്ദീപ്. സന്ദീപിനെ പറ്റി സീനിയര്‍ ഉദ്യേഗസ്ഥരോട് പ്രമോദ് മിശ്ര പരാതി പറയുന്നതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നു.

ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നറിഞ്ഞതിന് പിന്നാലെ പ്രമോദ് കുമാറിന്റെ ഭാര്യ പ്രതിയുടെ വീട്ടിലെത്തിയപ്പോഴാണ് ഭര്‍ത്താവിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇവര്‍ അയല്‍ക്കാരെ വിളിച്ചുകൂട്ടുകയായിരുന്നു.

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അതിനിടെ വീടീന് സമീപത്തുനിന്ന് നിന്ന് സന്ദീപ് മിശ്ര രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് കത്തിയും പ്രമോദ് കുമാറിന്റെ ഛേദിച്ച തലയും കണ്ടെത്തിയത്.

പലതവണ ഫോണ്‍വിളിച്ചിട്ടും പ്രമോദ് കുമാര്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് ഭാര്യാ മീരാദേവി അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് എത്തിയത്. അപ്പോള്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് ഇവര്‍ ഭര്‍ത്താവിനൊപ്പം തോലി ചെയ്യുന്ന സന്ദീപ്് മിശ്രയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. എന്നാല്‍ അവിടെയെത്തിയ മീരാദേവി ഭര്‍ത്താവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 

ഫാക്ടറിയിലെ സഹപ്രവര്‍ത്തകരായ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. അടുത്തിടെ കമ്പനിയിലെ മെഷീന്‍ തകരറിലായതിന് പ്രമോദ് കുമാര്‍ സന്ദീപ് മിശ്രയെ കുറിച്ച് മേലുദ്യോഗസ്ഥരോട് പരാതി പറഞ്ഞിരുന്നു. അതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കിടുകയും ചെയ്തിരുന്നു. ഞായറാഴ്ച സന്ദീപ് പ്രമോദ് കുമാറിനെ മദ്യപിക്കാനായി വിളിച്ചിരുന്നു. അതിനിടെ ഇരുവരും തമ്മില്‍ വഴക്കിട്ടു. മദ്യലഹരിയിലായിരുന്ന സന്ദിപ് കത്തി ഉപയോഗിച്ച് തലയറുത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് രാത്രിയില്‍ മൃതദേഹവുമായി ഉറങ്ങിയെന്നും പിറ്റേദിവസം അറുത്തുമാറ്റിയ തല പ്ലാസ്റ്റിക് കവറിലാക്കി മാലിന്യത്തില്‍ വലിച്ചെറിയുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com