ഗ്യാന്‍വാപി: പൂജയ്ക്ക് അനുമതി നല്‍കിയ ജഡ്ജി ആര്‍എസ്എസ് പാദസേവകനെന്ന് പരാമര്‍ശം, അഭിഭാഷകന്‍ അറസ്റ്റില്‍

പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു
ഗ്യാന്‍വാപി മസ്ജിദ്‌
ഗ്യാന്‍വാപി മസ്ജിദ്‌പിടിഐ
Updated on
1 min read

മംഗളൂരു: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ വിധി പ്രസ്താവിച്ച ജഡ്ജിയെ ആര്‍എസ്എസ് പാദസേവകന്‍ എന്ന് വിശേഷിപ്പിച്ച് സോഷ്യല്‍ മീഡിയില്‍ പോസ്റ്റിട്ട അഭിഭാഷകനെ അറസ്റ്റ് ചെയ്തു.

രാമനഗര്‍ ബാറിലെ അഭിഭാഷകനും എസ്ഡിപിഐ പ്രവര്‍ത്തകനുമായ ഇജൂര്‍ സ്വദേശി ചാന്ദ് പാഷയാണ് അറസ്റ്റിലായത്. പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു. വാരാണസി ജില്ല ജഡ്ജിയെയാണ് ചാന്ദ് പാഷ ആര്‍എസ്എസ് പാദസേവകന്‍ എന്ന് വിശേഷിപ്പിച്ച് പോസ്റ്റിട്ടത്. ഇതിന് പിന്നാലെ അഭിഭാഷകനായ ബി.എം ശ്രീനിവാസയുടെ പരാതിയിലാണ് ചാന്ദ് പാഷയെ അറസ്റ്റ് ചെയ്തത്.

ഗ്യാന്‍വാപി മസ്ജിദ്‌
പരാമര്‍ശങ്ങള്‍ പിഴവും അനാവശ്യവും, ബില്‍ക്കീസ് വിധി പുനഃപരിശോധിക്കണം; ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് വൈറലായതിന് പിന്നാലെ ബാര്‍ അസോസിയേഷന്‍ യോഗം ചേര്‍ന്നാണ് അഭിഭാഷകനെതിരെ പരാതി കൊടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com