

ന്യൂഡൽഹി. മുപ്പത് രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സഹോദരന്മാർ ചേർന്ന് യുവാവിനെ കുത്തി കൊന്നു. വ്യാഴാഴ്ചയാണ് സംഭവം.
കാറ്ററിങ് ജീവനക്കാരനായ സോനു എന്ന യുവാവാണ് മരിച്ചത്. സോനുവിന് ഒപ്പം ജോലി ചെയ്‌തിരുന്ന രാഹുലും സഹേദരൻ ഹരീഷുമാണ് കേസിലെ പ്രതികൾ.
ദിവസങ്ങൾക്ക് മുൻപ് സോനു രാഹുലിന്റെ പക്കൽ നിന്നും പണം കടം വാങ്ങിയിരുന്നു അത് തിരികെ ആവശ്യപ്പെട്ടിട്ടും സോനു നൽകാത്തതിനെ തുടർന്ന് രാഹുൽ സഹോദരനുമായി വന്ന് സോനുവുമായി വഴക്കുണ്ടാക്കുകയായിരുന്നു.
തുടർന്നുണ്ടായ സംഘർഷത്തിൽ പ്രതികൾ സോനുവിന്റെ വയറ്റിൽ കത്തികൊണ്ട് നിരവധി തവണ കുത്തിയെന്നാണ് പൊലീസ് വിശദീകരണം. റോഡരികിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കിടന്ന സോനുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates