'നിങ്ങള്‍ പണം നിക്ഷേപിക്കൂ, സമ്പത്ത് ഇരട്ടിയാക്കാം'; ലിങ്കില്‍ ക്ലിക്ക് ചെയ്തു, മംഗലാപുരം സ്വദേശിക്ക് നഷ്ടമായത് 1.5 കോടി

രണ്ട് തവണയായി 73, 77 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. ആകെ 1.5 കോടി രൂപ.
'നിങ്ങള്‍ പണം നിക്ഷേപിക്കൂ, സമ്പത്ത് ഇരട്ടിയാക്കാം'; ലിങ്കില്‍ ക്ലിക്ക് ചെയ്തു,  മംഗലാപുരം സ്വദേശിക്ക് നഷ്ടമായത് 1.5 കോടി
പ്രതീകാത്മക ചിത്രം
Updated on
1 min read

ബംഗളൂരു: സമ്പത്ത് വര്‍ധിപ്പിക്കുമെന്നുള്ള വ്യാജ പരസ്യത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്ത മംഗലാപുരം സ്വദേശിക്ക് നഷ്ടമായത് 1.5 കോടി രൂപ . 'ജെഫീസ് വെല്‍ത്ത് മള്‍ട്ടിപ്ലിക്കേഷന്‍ സെന്റര്‍ 223' എന്ന പേരിലായിരുന്നു സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്ക് വഴി തട്ടിപ്പ് നടത്തിയത്. ഇതേ പേരില്‍ തന്നെ സോഷ്യല്‍ മീഡിയ ഗ്രൂപ്പിലും ഇയാളെ ഉള്‍പ്പെടുത്തി. ഗ്രൂപ്പ് വഴി നിരവധി പേര്‍ക്ക് പണം ഇരട്ടിച്ചതായുള്ള മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പങ്കിട്ടു. ഇതാണ് മംഗലാപുരം സ്വദേശി തട്ടിപ്പില്‍ വീണു പോകാന്‍ കാരണം.

'നിങ്ങള്‍ പണം നിക്ഷേപിക്കൂ, സമ്പത്ത് ഇരട്ടിയാക്കാം'; ലിങ്കില്‍ ക്ലിക്ക് ചെയ്തു,  മംഗലാപുരം സ്വദേശിക്ക് നഷ്ടമായത് 1.5 കോടി
നാല് ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

ആദ്യത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്തതിന് ശേഷം നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും ഫോണ്‍ നമ്പര്‍ നല്‍കാനും ആവശ്യപ്പെട്ടു. എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം നല്‍കിയതിന് ശേഷമാണ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയത്. സാമ്പത്തികമായതും വ്യക്തിപരമായ ചോദ്യങ്ങളുമായിരുന്നു അവയില്‍ പലതും. ജൂലിയ സ്റ്റെര്‍സണ്‍ എന്ന് പേരുള്ള അഡ്മിന്‍ നല്‍കിയ നിര്‍ദേശമനുസരിച്ചാണ് പിന്നീടുള്ള കാര്യങ്ങളെല്ലാം ചെയ്തത്. തുടര്‍ന്നാണ് ഗ്രൂപ്പ് ആവശ്യപ്പെട്ട ട്രേഡിങ് പ്ലാറ്റ്‌ഫോമില്‍ പണം നിക്ഷേപിച്ചത്. ലിങ്ക് വഴി അക്കൗണ്ട് തുറന്ന് നിക്ഷേപിച്ചു. രണ്ട് തവണയായി 73, 77 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. ആകെ 1.5 കോടി രൂപ. ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്തതിന് ശേഷം അഡ്മിനെ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ആ നമ്പറില്‍ പിന്നീട് ലഭ്യമായില്ല. ഇതോടെയാണ് തട്ടിപ്പാണെന്ന്് മനസിലായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തട്ടിപ്പില്‍ പെട്ടുപോയെന്ന് മനസിലായതിനെത്തുടര്‍ന്ന് നാഷണല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ വഴി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ മംഗളൂരു സൈബര്‍ ഇക്കണോമിക്‌സ് ആന്റ് നാര്‍ക്കോട്ടിക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com