ആരോഗ്യനില മോശമായി, ആശുപത്രിയിലേക്ക് മാറ്റി; ഭാര്യയെ കാണാനാവാതെ സിസോദിയ ജയിലിലേക്ക് മടങ്ങി

സിസോദിയയ്ക്ക് ഭാര്യയെ കാണാന്‍ ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയായിരുന്നു ഡല്‍ഹി ഹൈക്കോടതി സമയം അനുവദിച്ചിരുന്നത്.
കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ സിസോദിയ/ പിടിഐ
കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ സിസോദിയ/ പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് രോഗിയായ ഭാര്യയെ കാണാനായില്ല. വിവാദ മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന സിസോദിയയ്ക്ക് ഭാര്യയെ കാണാന്‍ കോടതി പ്രത്യേകം അനുമതി നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം വീട്ടിലെത്തുന്നതിന് മുന്‍പ് ആരോഗ്യനില മോശമായതിനാല്‍ ഭാര്യയെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

മനീഷ് സിസോദിയയ്ക്ക് ഭാര്യയെ കാണാന്‍ ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയായിരുന്നു ഡല്‍ഹി ഹൈക്കോടതി സമയം അനുവദിച്ചിരുന്നത്. ഈ സമയത്ത് മാധ്യമങ്ങളെ കാണാനോ ഫോണ്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കാനോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഭാര്യയുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി മനീഷ് സിസോദിയ ജാമ്യം തേടിയരുന്നെങ്കിലും, അദ്ദേഹത്തിനെതിരായ ആരോപണങ്ങളുടെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിച്ചിരുന്നു.

ഡല്‍ഹി മദ്യനയ കേസില്‍ ഫെബ്രുവരി 26നാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. തിഹാര്‍ ജയിലില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷം മാര്‍ച്ച് ഒന്‍പതിന് അതേ കേസില്‍ മനീഷ് സിസോദിയയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com