വിവാഹിതയായ സ്ത്രീയോടു വീട്ടുജോലി ചെയ്യാന്‍ പറയുന്നതു ക്രൂരതയല്ല: ബോംബെ ഹൈക്കോടതി

കുടുംബത്തിനു വേണ്ടി വീട്ടു ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നതിനെ വീട്ടുവേലക്കാരിയായി കണക്കാക്കി എന്നു പറയാനാവില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: വിവാഹിതയായ സ്ത്രീയോടു വീട്ടുജോലി ചെയ്യാന്‍ പറയുന്നതു ക്രൂരതയല്ലെന്ന് ബോംബെ ഹൈക്കോടതി. കുടുംബത്തിനു വേണ്ടി വീട്ടുജോലി ചെയ്യുന്നതിനെ വീട്ടുവേലക്കാരിയോടു താരതമ്യപ്പെടുത്തുന്നതു ശരിയല്ലെന്നും ഔറംഗാബാദ് ബെഞ്ചിലെ ജസ്റ്റിസുമാരായ വിഭ കങ്കണ്‍വാടി, രാജേഷ് പാട്ടീല്‍ എന്നിവര്‍ പറഞ്ഞു.

ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു ഭര്‍ത്താവ് നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വീട്ടുജോലി ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ യുവതി അത് വിവാഹത്തിനു മുമ്പു പറയണമായിരുന്നെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. 

വിവാഹം കഴിഞ്ഞ് ഒരു മാസം വരെ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പെരുമാറ്റം നല്ലതായിരുന്നെന്നും അതിനു ശേഷം തന്നെ വീട്ടുവേലക്കാരിയെപ്പോലെ കാണാന്‍ തുടങ്ങിയെന്നുമാണ് യുവതി പരാതിയില്‍ ബോധിപ്പിച്ചത്. കാര്‍ വാങ്ങുന്നതിനായി നാലു ലക്ഷം രൂപ ആവശ്യപ്പെട്ടു തന്നെ നിരന്തരം പീഡിപ്പിച്ചതായും യുവതി ആരോപിച്ചു.

ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന യുവതി ഇതുമായി ബന്ധപ്പെട്ട് ഒരു സംഭവം പോലും വ്യക്തമായി പറയുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. കുടുംബത്തിനു വേണ്ടി വീട്ടു ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നതിനെ വീട്ടുവേലക്കാരിയായി കണക്കാക്കി എന്നു പറയാനാവില്ല. വീട്ടുജോലി ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ വിവാഹത്തിനു മുമ്പു പറയണമായിരുന്നു, അങ്ങനെയെങ്കില്‍ ഭര്‍ത്താവിന് വിവാഹത്തെക്കുറിച്ച് പുനരാലോചന സാധ്യമാവുമായിരുന്നു. അല്ലാത്തപക്ഷം വിവാഹത്തിനു ശേഷവും ഇക്കാര്യം പറയാം, അങ്ങനെ അതു പരിഹരിക്കുന്നതിനു വഴി നോക്കാം- കോടതി പറഞ്ഞു. 

ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നു പറഞ്ഞതുകൊണ്ടു മാത്രം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ വകുപ്പു പ്രകാരമുള്ള കേസ് നിലനില്‍ക്കില്ല. എന്താണ് പീഡനം എന്നു വിവരിക്കാത്തിടത്തോളം നിയമത്തില്‍ നിര്‍വചിക്കുന്നതു പ്രകാരമുള്ള ക്രൂരത നടന്നോ എന്ന നിഗമനത്തില്‍ എത്താനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com